Big stories

പൗരത്വ ഭേദഗതി ബില്ല്, എന്‍ആര്‍സി പ്രതിഷേധം: ഡിസംബര്‍ 17ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

എസ് ഡി പിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ബി എസ്പി, ഡിഎച്ച്ആര്‍എം, പോരാട്ടം, കേരള മുസ് ലിം യുവജന ഫെഡറേഷന്‍(കെ എംവൈഎഫ്), സോളിഡാരിറ്റി, മൈനോറിറ്റി റൈറ്റ്‌സ് വാച്ച്, എസ് ഐഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, കെഡിപി, ജമാഅത്ത് കൗണ്‍സില്‍, ഡി മൂവ്‌മെന്റ് തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

പൗരത്വ ഭേദഗതി ബില്ല്, എന്‍ആര്‍സി പ്രതിഷേധം: ഡിസംബര്‍ 17ന് സംസ്ഥാനത്ത് ഹര്‍ത്താല്‍
X

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡിസംബര്‍ 17നു ഹര്‍ത്താല്‍ ആചരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. എസ് ഡി പിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ബി എസ്പി, ഡിഎച്ച്ആര്‍എം, പോരാട്ടം, കേരള മുസ് ലിം യുവജന ഫെഡറേഷന്‍(കെ എംവൈഎഫ്), സോളിഡാരിറ്റി, മൈനോറിറ്റി റൈറ്റ്‌സ് വാച്ച്, എസ് ഐഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, കെഡിപി, ജമാഅത്ത് കൗണ്‍സില്‍, ഡി മൂവ്‌മെന്റ് തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എന്‍ആര്‍സിയും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണ്. മതജാതി പരിഗണനകള്‍ക്ക് അതീതമായ ഭരണഘടന നിര്‍വചിച്ച ഇന്ത്യന്‍ പൗരത്വം മുസ് ലിംകള്‍ക്ക് നിഷേധിക്കുക എന്ന ആര്‍ എസ്എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 5എ, 5ബി, 5സി, 14, 15 എന്നിവ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു. ഭരണഘടനയുടെ മരണമാണിത്. രാജ്യത്ത് ജനിച്ച് ജീവിക്കുന്ന ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കി അവരെ രാജ്യമില്ലാത്ത ജനതയാക്കുക എന്ന ലക്ഷ്യംവച്ചാണ് എന്‍ ആര്‍സി തയ്യാറാക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന ഈ നിയമങ്ങള്‍ക്കെതിരേ ശക്തമായ ജനാധിപത്യ ജനകീയ പ്രതിരോധം കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്. രാഷ്ട്രീയ-സാമൂഹിക-മത-സാംസ്‌കാരിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവര്‍ത്തകരും ഒരുമിച്ചുനിന്ന് സംഘപരിവാര്‍ സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവുമായ നിലപാടുകളെ ചെറുക്കണം. ഇതിന് ദീര്‍ഘമായ പ്രക്ഷോഭം അനിവാര്യമാണ്. വിശാല ജനകീയ പ്രക്ഷോഭങ്ങളുടെ തുടക്കമെന്നോണമാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിനെതിരെയുളള ജനാധിപത്യ പ്രതിഷേധത്തില്‍ പങ്കാളികളായി ഹര്‍ത്താല്‍ വന്‍ വിജയമാക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.

കെ അംബുജാക്ഷന്‍, ഹമീദ് വാണിയമ്പലം(വെല്‍ഫെയര്‍ പാര്‍ട്ടി), മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍(എസ് ഡിപിഐ), ജെ സുധാകരന്‍ ഐ എഎസ്, മുരളി നാഗ(ബി എസ്പി), നാസര്‍ ഫൈസി കൂടത്തായി(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), സജി കൊല്ലം(ഡിഎച്ച്ആര്‍എം), എന്‍എന്‍ രാവുണ്ണി(പോരാട്ടം). കെ എഫ് മുഹമ്മദ് അസ് ലം മൗലവി(കെ എംവൈഎഫ്), നഹാസ് മാള(സോളിഡാരിറ്റി), അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി(ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), സതീഷ് പാണ്ടനാട്(കെ ഡിപി), എന്‍ താജുദ്ദീന്‍(ജമാഅത്ത് കൗണ്‍സില്‍), ഷാജി ചെമ്പകശ്ശേരി(ഡി മൂവ്‌മെന്റ്), സാലിഹ് കോട്ടപ്പള്ളി (എസ്‌ഐഒ), അഡ്വ. ഷാനവാസ് ഖാന്‍(മൈനോറിറ്റി റൈറ്റ്‌സ് വാച്ച്), അഡ്വ. എ എം കെ നൗഫല്‍(ഓള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍), ഡോ. ജെ ദേവിക, ഡോ. ടി ടി ശ്രീകുമാര്‍, കെ കെ ബാബുരാജ്, പന്തളം രാജേന്ദ്രന്‍, അംബിക(മറുവാക്ക്), എന്‍ പി ചെക്കുട്ടി, അഡ്വ. പി എ പൗരന്‍, പ്രശാന്ത് സുബ്രഹ്മണ്യം, എ എസ് അജിത്കുമാര്‍, ഒ പി രവീന്ദ്രന്‍, ഐ ഗോപിനാഥ്, ടി പീറ്റര്‍, ഗ്രോ വാസു, ഹാഷിം ചേന്ദംമ്പിള്ളി, ബി എസ് ബാബുരാജ്, പ്രഫ. ജി ഉഷാകുമാരി, വിപിന്‍ ദാസ്, ഷംസീര്‍ ഇബ്രാഹീം, ജബീന ഇര്‍ഷാദ്, അഡ്വ. നന്ദിനി, ഗോമതി, കെ ജി ജഗദീഷന്‍, കെ പി ശശി, മുഹമ്മദ് ഉനൈസ് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.



Next Story

RELATED STORIES

Share it