ഇമ്രാന് ഖാന്റ ജനപ്രീതി ഇടിയുന്നതിനിടെ ഭരണത്തില്‍ പിടിമുറുക്കി പാക് സൈന്യം
വിരമിച്ചതും നിലവിലുള്ളതുമായി ഒരു ഡസനോളം സൈനിക ഓഫിസര്‍മാരാണ് സര്‍ക്കാരിന്റെ സുപ്രധാന മേഖലകളില്‍ നിലയുറപ്പിച്ചിട്ടുള്ളത്.
ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ജനപ്രീതി ഇടിയുന്നതിനിടെ സൈനിക ജനറല്‍മാര്‍ പാകിസ്താന് ഭരണത്തില്‍ പിടിമുറുക്കുന്നതായി റിപോര്‍ട്ട്. വിരമിച്ചതും നിലവിലുള്ളതുമായി ഒരു ഡസനോളം സൈനിക ഓഫിസര്‍മാരാണ് സര്‍ക്കാരിന്റെ സുപ്രധാന മേഖലകളില്‍ നിലയുറപ്പിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി, വൈദ്യുതി വകുപ്പ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് സൈനിക ഉദ്യോഗസ്ഥര്‍ നിയമിക്കപ്പെട്ടിട്ടുള്ളത്. അതില്‍ മൂന്നു നിയമനങ്ങള്‍ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലാണ് സംഭവിച്ചത്.
സാമ്പത്തിക മേഖലയിലെ മാന്ദ്യം, അവശ്യ സാധനങ്ങളുടെ വില വര്‍ധന, അടുത്ത സഹായികള്‍ ഉള്‍പ്പെട്ട അഴിമതി അന്വേഷണം എന്നിവ കാരണം പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സ്വാധീനവും ജനപ്രീതിയും കുറയുന്നതിനിടെയാണ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സുപ്രധാന മേഖലകകള്‍ കയ്യടക്കുന്നത്. പാര്‍ലമെന്റില്‍ 46 ശതമാനം സീറ്റുകള്‍ മാത്രമുള്ള ഖാന്റെ പാര്‍ട്ടിക്ക് സൈന്യത്തിന്റെ പിന്തുണ നിര്‍ണായകമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ നേരത്തേ പ്രവചിച്ചിരുന്നു.
അതേസമയം, പാകിസ്താനെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല. രാജ്യത്തെ ഏറ്റവും ശക്തമായ സ്ഥാപനമാണ് സൈന്യം. രാജ്യത്തിന്റെ ഏഴ് പതിറ്റാണ്ട് നീണ്ട ചരിത്രത്തിന്റെ നിരവധി തവണ രാജ്യത്തിന്റെ ഭരണം നേരിട്ട് കയ്യാളിയ ചരിത്രവും പാക് സൈന്യത്തിനുണ്ട്. 2018ല്‍ അധികാരത്തിലേറുമ്പോള്‍ ഖാന് വാഗ്ദാനം ചെയ്ത 'പുതിയ പാകിസ്താന്' എന്നത് ഇപ്പോഴും സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.
'നിലവിലുള്ളതും വിരമിച്ചതുമായ സൈനിക ഉദ്യോഗസ്ഥരെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ നിയമിക്കുന്നതിലൂടെ, രാജ്യത്തിന്റെ നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും സിവിലിയന്മാര്ക്ക് ഉണ്ടായിരുന്ന നേര്‍ത്ത ഇടം സര്‍ക്കാര്‍ നഷ്ടപ്പെടുത്തുകയാണെന്ന് അറ്റ്ലാന്റിക് കൗണ്‍സിലിലെ പ്രവാസി സീനിയര്‍ ഫെലോ ഉസൈര്‍ യൂനസ് പറഞ്ഞു. ഭരണത്തില്‍ സൈന്യത്തിന്റെ രഹസ്യവും രഹസ്യവുമായ പങ്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേറ്റ് ടെലിവിഷനിലെ കൊറോണ വൈറസുമായി ബന്ധപ്പെട്ട ബ്രീഫിങ്ങുകളില്‍ സൈനിക യൂനിഫോം ധരിച്ച ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ സ്ഥിരംകാഴ്ചയായിമാറിയിട്ടുണ്ട്. റിട്ട. ലഫ്റ്റനന്റ് ജനറല്‍ അസീം സലീം ബജ്വയാണ് ഇമ്രാന് ഖാന്റെ ആശയവിനിയമ ഉപദേഷ്ടാവ്. ചൈനയുടെ 6000 കോടി ഡോളറിന്റെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നതും ഇദ്ദേഹമാണ്.
സൈന്യത്തോട് കൂറുപുലര്‍ത്തുന്ന 12 പേരെങ്കിലും നിലവില്‍ മന്ത്രിസഭയിലുണ്ട്. സൈനിക മേധാവിയില്‍നിന്നു ഭരണാധികാരിയായി മാറിയ പര്‍വേഷ് മുഷാറഫിന്റെ ഭരണത്തില്‍ പങ്കാളികളായവരും ഇതില്‍ ഉള്‍പ്പെടും. ആഭ്യന്തര മന്ത്രി ഇജ്സ് ഷാ, ഖാന്റെ സാമ്പത്തിക ഉപദേഷ്ടാവായ അബ്ദുള്‍ ഹഫീസ് ഷെയ്ഖ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും.
ഖാന്റെ സ്വപ്ന പദ്ധതികളിലൊന്നായ നിര്ദ്ദനര്ക്കുള്ള ചെലവ് കുറഞ്ഞ പാര്‍പ്പിട പദ്ധതിയിലും സൈനിക ഓഫിസര്‍മാര്‍ക്ക് പങ്കാളിത്തമുണ്ട്.
RELATED STORIES
മുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMT