സ്ത്രീവിരുദ്ധ പരാമര്‍ശം; ടോക്കിയോ ഒളിംപിക്സ് സമിതി അധ്യക്ഷന്‍ രാജിവച്ചു
ജപ്പാന് മുന്‍ പ്രധാനമന്ത്രി കൂടിയായ യോഷിരോ മോരി ഈ മാസമാദ്യം ഒളിംപിക് കമ്മിറ്റി ബോര്‍ഡ് യോഗത്തിലാണ് സ്ത്രീകളെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയത്. വനിതകള്‍ അനാവശ്യമായി സംസാരിക്കുന്നുവെന്നായിരുന്നു 83കാരനായ മോരിയുടെ വാക്കുകള്‍. പരാമര്‍ശത്തിനെതിരെ ലോകവ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അദേഹം പ്രസ്താവന പിന്‍വലിച്ചു. എന്നാല്‍ വിവാദത്തില്‍ സംഘാടക സമിതി അതൃപ്തി തുടര്‍ന്നതോടെ രാജി അറിയിക്കുകയായിരുന്നു.
ഒളിംപിക്സിന് മാസങ്ങള്‍ മാത്രം ശേഷിക്കേ തലവന്‍ രാജിവച്ചത് സംഘാടനത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്. മോരിക്ക് പകരം ജപ്പാന് ഫുട്ബോള്‍ അസോസിയേഷന് മുന്‍ പ്രസിഡന്റും ഒളിംപിക് വില്ലേജിന്റെ മേയറുമായിരുന്ന സാബുറോ ക്വാബുച്ചിയടക്കമുള്ളവരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം നടത്തേണ്ടിയിരുന്ന ഒളിംപിക്സ് കൊവിഡ് 19 മഹാമാരി കാരണം ഈ വര്‍ഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
RELATED STORIES
അനിലയുടെ മരണം കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത്...
6 May 2024 5:38 AM GMTഡ്രൈവർ യദുവിന്റെ ഹരജി ഇന്ന് കോടതിയിൽ; മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ...
6 May 2024 5:37 AM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകള്‍ മുടങ്ങി
6 May 2024 5:36 AM GMTഎസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMT