അനധികൃത പണമിടപാടെന്ന് ആരോപണം;ഷവോമിയുടെ 5,551.27 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
രാജ്യത്തെ മുന്‍നിര മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ ഷവോമിയുടെ വാര്‍ഷിക വിറ്റുവരവ് 34,000 കോടി രൂപയാണ്
ബംഗളൂരു: ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ 5521.27 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.അനധികൃത പണമിടപാട് ആരോപിച്ചാണ് നടപടി. നാല് ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് പിടിച്ചെടുത്തതെന്ന് ഇഡി അറിയിച്ചു.
രാജ്യത്തെ മുന്‍നിര മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ ഷവോമിയുടെ വാര്‍ഷിക വിറ്റുവരവ് 34,000 കോടി രൂപയാണ്.1999ലെ ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം ഷവോമിയുടെ നാല് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.പണത്തില്‍ നല്ലൊരു പങ്കും ഷവോമി ചൈനയിലെ മാതൃ കമ്പനിയിലേക്ക് കൈമാറിയതായി ഇഡി പറഞ്ഞു. ശേഷിച്ച തുക എച്ച്എസ്ബിസി, സിറ്റി ബാങ്ക്, ഐഡിബിഐ, ഡച്ച് ബാങ്ക് എന്നിവയിലെ അക്കൗണ്ടുകളിലായാണ് ഉണ്ടായിരുന്നത്.
2014 മുതലാണ് ഷവോമി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ഹാന്‍ഡ് സെറ്റുകള്‍ നിര്‍മിച്ച് നല്‍കുന്നതിന് ഇന്ത്യയിലെ കമ്പനികളുമായി ഷവോമി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.ചൈനയില്‍ നിന്ന് എത്തിച്ച് നല്കുന്ന അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് കമ്പനി നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളോടെ ഹാന്‍ഡ് സെറ്റുകള്‍ നിര്‍മിച്ച് നല്‍കാനാണ് കരാര്‍. നിര്‍മാതാക്കള്‍ക്ക് ഷവോമി ഇന്ത്യ ഒരു തരത്തിലുള്ള സാങ്കേതിക പിന്തുണയോ സോഫ്റ്റ്വെയര് സഹായമോ നല്‍കുന്നില്ലെന്ന് ഇഡി പറഞ്ഞു. ഒരു തരത്തിലുള്ള സേവനവും സ്വീകരിക്കാതെയാണ് മൂന്ന് വിദേശ കമ്പനികളിലേക്ക് ഷവോമി പണം കൈമാറിയിട്ടുള്ളത്.ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിലെ നാലാം വകുപ്പിലെ വ്യവസ്ഥകള്‍ ലംഘിച്ച് അനുമതിയില്ലാതെയാണ് പണം കൈമാറിയതെന്നും ഇഡി ചൂണ്ടിക്കാണിച്ചു.
RELATED STORIES
യുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMTസിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMT