Sub Lead

സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?; വിശദീകരണവുമായി കെഎസ്ആര്‍ടിസി

യാത്രക്കാര്‍ക്കൊപ്പം, യാത്രക്കാര്‍ക്ക് സ്വന്തം. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസുകളുടെ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?;   വിശദീകരണവുമായി കെഎസ്ആര്‍ടിസി
X

തിരുവനന്തപുരം: സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ ഇരട്ടി ചാര്‍ജ് വാങ്ങി കൊള്ളലാഭം കൊയ്യുന്ന റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതുകൊണ്ടാണ് കെ സ്വിഫ്റ്റിനെതിരേ പ്രചരണമുണ്ടാകുന്നതെന്ന് കെഎസ്ആര്‍ടിസി സിഫ്റ്റ് സര്‍വീസ് ആരംഭിച്ചത് മുതല്‍ മുന്‍വിധിയോടുകൂടി ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

'കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്? കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് ഏപ്രില്‍ 11ന് മുഖ്യമന്ത്രി ഫഌഗ് ഓഫ് ചെയ്ത് ആരംഭംകുറിച്ചു. സര്‍ക്കാര്‍ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകള്‍ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കി ഇതിനോടകം സര്‍വീസ് ആരംഭിച്ചുവരുന്നു. 116 ബസുകളില്‍ 28 എ സി ബസുകളും, 8 എണ്ണം എ സി സ്ലീപ്പറുകളും, 20 എ സി സെമി സ്ലീപ്പറുകളുമാണ്.

കേരള സര്‍ക്കാര്‍ ആദ്യമായാണ് സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ നിരത്തിലിറക്കുന്നത്. ഇനി കാര്യത്തിലേയ്ക്ക് വരാം, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് ആരംഭിച്ചത് മുതല്‍ മുന്‍വിധിയോടുകൂടി ചില മാധ്യമങ്ങളിലും, നവമാധ്യമങ്ങളിലും ഈ പ്രസ്ഥാനത്തെ തകര്‍ക്കുവാനുള്ള മനപൂര്‍വമായ ശ്രമം നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ?

കേരളത്തിന് അകത്തും പുറത്തുമുള്ള യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാ ചൂഷണങ്ങള്‍ പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളതാണ്. ഉദാഹരണം ഇന്ന് സ്വകാര്യ ബസ് കമ്പനികള്‍ ഈടാക്കുന്ന ബെംഗളൂര്‍ എറണാകുളം റേറ്റുകള്‍ പരിശോധിച്ചാല്‍ നിങ്ങളെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ പൂര്‍ണരൂപം ലഭിക്കും. ഇതിനൊരു പരിഹാരമെന്നരീതിയിലാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് എന്ന ആശയത്തില്‍ കേരള സര്‍ക്കാര്‍ എത്തിയത്. കെഎസ്ആര്‍ടിസി സിഫ്റ്റ് ബസ്സിനെതിരേ ചില മാധ്യമങ്ങളില്‍ സംഘടിത വാര്‍ത്ത വരുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട് ഉണ്ട്. എന്താണെന്നോ?

സ്വിഫ്റ്റിന്റെ റൂട്ടുകള്‍ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ കുത്തക റൂട്ടുകളാണ്. വന്‍കിട ബസ് കമ്പനികള്‍ അടക്കി വാഴുന്ന റൂട്ട്. കെഎസ്ആര്‍ടിസി ബസുകള്‍ നല്‍കുന്ന സര്‍വീസ് പോലെയല്ല സ്വിഫ്റ്റ്, അത് ലക്ഷ്വറി സ്ലീപ്പറുകളാണ്. പ്രൈവറ്റ് ഓപ്പറേറ്റര്‍മാര്‍ ചെയ്യുന്നത് യാത്രക്കാര്‍ കൂടുതല്‍ ഉള്ള ദിവസങ്ങളില്‍ രണ്ടും മൂന്നും ഇരട്ടി ചാര്‍ജ് വാങ്ങി കൊള്ളലാഭം കൊയ്യുന്ന ബിസിനസാണ്. ഉദാഹരണത്തിന് സാധാരണ ദിവസം ബെംഗളൂര്‍ എറണാകുളം സെക്ടറില്‍ എ.സി സ്ലീപ്പറിന് തിരക്ക് കുറയുന്ന സമയങ്ങളില്‍ നിരക്ക് കുറച്ച്, തിരക്ക് കടുതലുള്ള ദിവസങ്ങളില്‍ മൂന്നിരട്ടിയോളം നിരക്ക് വാങ്ങി കൊള്ളനടത്തുന്നു.

അതായത്, 14/04/2022 ( ഇന്നേദിവസം) ബെംഗളൂര്‍ എറണാകുളം എ.സി വോള്‍വോ സ്ലീപ്പര്‍ (2:1) സ്വകാര്യ ബസ് ആര്‍.എസ്:2800, കെ സ്വിഫ്റ്റ് ആര്‍.എസ്: 1264. എ.സി. വോള്‍വോ സെമി സ്ലീപ്പര്‍ (2:2) സ്വകാര്യ ബസ് ആര്‍.എസ്:1699, കെ സ്വിഫ്റ്റ് ആര്‍.എസ്: 1134. എന്നാല്‍ സ്വിഫ്റ്റിന് എല്ലാ ദിവസവും ഒരേ റേറ്റാണ്. സ്വാഭാവികമായും െ്രെപവറ്റുകാരുടെ വെള്ളി ഞായര്‍ കൊള്ള യാത്രക്കാര്‍ എളുപ്പത്തില്‍ തിരിച്ചറിയും.

കേരളത്തില്‍ നിന്നും പ്രൈവറ്റ് ഓപ്പറേറ്റര്‍മാരുടെ ആയിരക്കണക്കിന് ബസുകള്‍ ഇങ്ങനെ സര്‍വീസ് നടത്തുന്നുണ്ട്. ഒരു ബസിന് 1000 രൂപ വച്ച് കൂട്ടിയാല്‍ തന്നെ കോടികളുടെ തട്ടിപ്പാണ് നടന്നുവരുന്നത് എന്ന യാഥാര്‍ഥ്യം നമ്മള്‍ തള്ളിക്കളയേണ്ടതില്ല. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് എന്നും

യാത്രക്കാര്‍ക്കൊപ്പം, യാത്രക്കാര്‍ക്ക് സ്വന്തം. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസുകളുടെ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Next Story

RELATED STORIES

Share it