Sub Lead

'ഇന്ത്യന്‍ ജുഡീഷ്യറിക്ക് മുന്‍പില്‍ രണ്ട് വഴി; ഒന്ന് രഞ്ജന്‍ ഗോഗോയിയുടേത്, മറ്റൊന്ന് ജസ്റ്റീസ് ലോയയുടേത്!' -വിമര്‍ശനവുമായി വി ടി ബല്‍റാം

അയോധ്യയില്‍ പള്ളി നിന്നിരുന്ന സ്ഥലത്ത് തന്നെ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ, റഫാല്‍ അഴിമതിയില്‍ അന്വേഷണമേ വേണ്ട എന്ന് വിധിയെഴുതിയ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നു എന്നാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

ഇന്ത്യന്‍ ജുഡീഷ്യറിക്ക് മുന്‍പില്‍ രണ്ട് വഴി; ഒന്ന് രഞ്ജന്‍ ഗോഗോയിയുടേത്, മറ്റൊന്ന് ജസ്റ്റീസ് ലോയയുടേത്!    -വിമര്‍ശനവുമായി വി ടി ബല്‍റാം
X

കോഴിക്കോട്: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തതിനെതിരേ രൂക്ഷ വിമര്‍ശനവുമായി വി ടി ബല്‍റാം എംഎല്‍എ. അയോധ്യയില്‍ പള്ളി നിന്നിരുന്ന സ്ഥലത്ത് തന്നെ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ, റഫാല്‍ അഴിമതിയില്‍ അന്വേഷണമേ വേണ്ട എന്ന് വിധിയെഴുതിയ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നു എന്നാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ഇന്ത്യന്‍ ജുഡീഷ്യറിക്ക് മുന്‍പില്‍ രണ്ട് വഴിയുണ്ട് ഒന്ന് രഞ്ജന്‍ ഗോഗോയിയുടേതും മറ്റൊന്ന് ജസ്റ്റീസ് ലോയയുടേതുമാണെന്നും ബല്‍റാം കുറിച്ചു.


സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതിയാണ് നാമനിര്‍ദേശം ചെയ്തത്. നിലവിലുള്ള രാജ്യസഭാംഗങ്ങളില്‍ ഒരാള്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ഗൊഗോയിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. സാമൂഹികപ്രവര്‍ത്തനം, ശാസ്ത്രം, സാഹിത്യം എന്നീ മണ്ഡലങ്ങളില്‍ മികച്ച സംഭാവന നടത്തിയവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതിക്ക് നാമനിര്‍ദേശം ചെയ്യാം. രാജ്യസഭയിലേക്ക് ഒരു മുന്‍ ചീഫ് ജസ്റ്റിസ് അംഗമായെത്തുന്നത് തികച്ചും അപൂര്‍വമാണ്. കഴിഞ്ഞ നവംബറിലാണ് സുപ്രിംകോടതിയില്‍നിന്ന് ഗൊഗോയ് വിരമിച്ചത്.

വിരമിക്കുന്നതിന് തൊട്ടുമുമ്പ് ബാബരി മസ്ജിദ് കേസ്, ശബരിമല കേസ് തുടങ്ങി വിവാദമായ പല കേസുകളുടെയും വിധികള്‍ പുറപ്പെടുവിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. സുപ്രിംകോടതിയുടെ ചരിത്രത്തില്‍തന്നെ ആദ്യമായി ഒരു ചീഫ് ജസ്റ്റിസ് ലൈംഗികാരോപണം നേരിടുന്നത് ഗൊഗോയിയുടെ കാലത്താണ്. ബാബരി മസ്ജിദ് തകര്‍ത്തതിനെ വിമര്‍ശിച്ച സുപ്രിംകോടതി, ബാബരി ഭൂമി ക്ഷേത്രം പണിയാന്‍ വിട്ടുനല്‍കിയത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. അസമില്‍ എന്‍ആര്‍സി നടപ്പാക്കിയപ്പോള്‍ ഗൊഗോയ് അതിന് അനുകൂലമായാണ് പ്രസംഗിച്ചത്.




Next Story

RELATED STORIES

Share it