Sub Lead

മൂന്ന് മാസം പ്രായമുള്ള മകനെ 50,000 രൂപയ്ക്ക് വിറ്റു; തട്ടിക്കൊണ്ട് പോയെന്ന കഥ മെനഞ്ഞ് യുവതി

അമ്മയുടെ തട്ടിക്കൊണ്ടുപോകല്‍ കഥയില്‍ പോലിസിന് സംശയം തോന്നിയതോടെ സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് യുവതി കുഞ്ഞിനെ മറ്റൊരു സ്ത്രീക്ക് കൈമാറിയതായി കണ്ടെത്തി.

മൂന്ന് മാസം പ്രായമുള്ള മകനെ 50,000 രൂപയ്ക്ക് വിറ്റു; തട്ടിക്കൊണ്ട് പോയെന്ന കഥ മെനഞ്ഞ് യുവതി
X

പ്രതീകാത്മക ചിത്രം

ഗൊരഖ്പൂര്‍: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മാതാവ് 50000 രൂപയ്ക്കു വിറ്റു. പിന്നാലെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് യുവതി പോലിസില്‍ പരാതിയും നല്‍കി. യുവതിയുടെ പരാതി തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ പോലിസ് സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ രണ്ട് മണിക്കൂറിനകം കുഞ്ഞിനെ കണ്ടെത്തി.

കുഞ്ഞിന്റെ അമ്മയെയും തട്ടിക്കൊണ്ടുപോയ സ്ത്രീയെയും കസ്റ്റഡിയിലെടുത്തതായി പോലിസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഗോരഖ്‌നാഥ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

ഇലാഹിബാഗ് പ്രദേശത്ത് താമസിക്കുന്ന യുവതിയാണ് മകനെ തട്ടിക്കൊണ്ടുപോയെന്ന് പോലിസില്‍ വ്യാജ പരാതി നല്‍കിയത്.ചുവന്ന സാരിയുടുത്ത സ്ത്രീയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും അവര്‍ ഒരു എസ്‌യുവിയില്‍ രക്ഷപ്പെട്ടെന്നുമായിരുന്നു യുവതിയുടെ പരാതിയിലുണ്ടായിരുന്നത്.

വിവരം അറിഞ്ഞെത്തിയ പോലിസ് അപ്പോള്‍ തന്നെ കുഞ്ഞിനെ കണ്ടെത്താനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അതിനിടെ അമ്മയുടെ തട്ടിക്കൊണ്ടുപോകല്‍ കഥയില്‍ പോലിസിന് സംശയം തോന്നിയതോടെ സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

തുടര്‍ന്ന് യുവതി കുഞ്ഞിനെ മറ്റൊരു സ്ത്രീക്ക് കൈമാറിയതായി കണ്ടെത്തി. പിന്നാലെ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തന്നെ കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ പൊലീസ് കണ്ടെത്തുകയായിരുന്നു.കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്നാണ് യുവതി കുഞ്ഞിനെ വിറ്റതെന്ന് പൊലീസ് പറഞ്ഞു. അതേസമയം 50,000രൂപയ്ക്ക് കുഞ്ഞിനെ ദത്തെടുത്തതെന്നാണ് വാങ്ങിയ സ്ത്രീയുടെ അവകാശവാദം. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് വ്യാജ ആരോപണം ഉന്നയിച്ച യുവതിയ്‌ക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് അറിയാതെയാണ് കുഞ്ഞിനെ വിറ്റതെന്നും അതിനായി തട്ടിക്കൊണ്ടുപോകല്‍ കഥ മെനയുകയായിരുന്നെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it