മാതാപിതാക്കള്‍ വായ്പ തിരിച്ചടച്ചില്ല; രണ്ടര വയസ്സുകാരിയെ കഴുത്തുഞെരിച്ച് കൊന്നു
സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു
അലിഗഡ്: രക്ഷിതാക്കള്‍ വാങ്ങിയ വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ രണ്ടര വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ടാപ്പല് ടൗണിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. വീടിനു സമീപത്തെ മാലിന്യങ്ങള്‍ക്കൊപ്പമാണ് രണ്ടര വയസ്സുകാരിയുടെ മൃതദേഹം ജൂണ്‍ രണ്ടിനു കണ്ടെത്തിയത്. മൂന്നു ദിവസം മുമ്പ് കുട്ടിയെ കാണാതായതായി പോലിസില്‍ പരാതി നല്‍കിയിരുന്നു. തെരുവു നായ്ക്കളുടെ ശരീരാവശിഷ്ടത്തോടൊപ്പം മനുഷ്യശരീരത്തോട് സാമ്യമുള്ള അവശിഷ്ടം കണ്ടെത്തിയതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
സംഭവത്തില്‍ അയല്‍വാസികളായ സാഹിദ്, അസ്ലം എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു. ഇരുകുടുംബങ്ങളും തമ്മില്‍ പണമിടപാട് സംബന്ധിച്ച തര്ക്കമുണ്ടായിരുന്നുവെന്നതിനു പോലിസിനു തെളിവ് ലഭിച്ചിട്ടുണ്ട്. വായ്പ നല്കിയ 10000 രൂപ തിരിച്ചടക്കാത്ത വിരോധത്തിലാണ് പെണ്‍കുട്ടിയെ കഴുത്തുഞെരിച്ചും കണ്ണ് കുത്തിപ്പൊട്ടിച്ചും കൊലപ്പെടുത്തിയതെന്നാണു പ്രതിയുടെ കുറ്റസമ്മതം. ഇരുവരും മെയ് 31നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലിസ് അറിയിച്ചു. ബലാല്‍സംഗമൊന്നും തെളിഞ്ഞിട്ടില്ല. വ്യക്തിവൈരാഗ്യം കാരണമാണ് കൃത്യം ചെയ്തത്. പ്രതികളെ ജയിലിലടച്ചതായും അലിഗഡ് പോലിസ് സീനിയര്‍ സൂപ്രണ്ട് ആകാശ് കുല്‍ഹാരി പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചെങ്കിലും പോലിസെത്തി പിന്തിരിപ്പിച്ചു.
RELATED STORIES
ഉന്നാവോ യുവതിയുടെ വീട് പോപുലര്‍ ഫ്രണ്ട് പ്രതിനിധി സംഘം സന്ദര്‍ശിച്ചു
8 Dec 2019 3:26 PM GMTപൗരത്വ ഭേദഗതി ബില്ലിനെതിരേ സമസ്ത; മുസ് ലിം സംഘടനകളുടെ യോഗം നാളെ കോഴിക്കോട്ട്
8 Dec 2019 3:07 PM GMTഹൈദരാബാദ് ഏറ്റുമുട്ടൽ: വെടിവയ്പ് സർക്കാരിന്റെ അറിവോടെയെന്ന് സൂചന നൽകി മന്ത്രി തലസാനി ശ്രീനിവാസ്
8 Dec 2019 11:21 AM GMTഉന്നാവോ: കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ ചുട്ടെരിക്കുമെന്ന് ഭീഷണി
8 Dec 2019 5:18 AM GMTത്രിപുരയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ ചുട്ടുകൊന്നു -യുവാവ് അറസ്റ്റില്‍
8 Dec 2019 5:05 AM GMTഡല്‍ഹിയില്‍ വന്‍ തീപിടിത്തം; 35 പേര് വെന്തുമരിച്ചു
8 Dec 2019 4:40 AM GMT