Sub Lead

ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും നേട്ടം; ബിജെപിക്കും ജനപക്ഷത്തിനും സീറ്റ് നഷ്ടം

ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും നേട്ടം; ബിജെപിക്കും ജനപക്ഷത്തിനും സീറ്റ് നഷ്ടം
X

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. എല്‍ഡിഎഫ് സീറ്റുകളുടെ എണ്ണം നിലനിര്‍ത്തി. ബിജെപിക്കാവട്ടെ ഒരു സീറ്റ് നഷ്ടപ്പെട്ടു. ഒമ്പതു ജില്ലകളിലായി രണ്ട് കോര്‍പറേഷന്‍, രണ്ട് നഗരസഭ, 15 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഒമ്പത് വീതം സീറ്റുകളില്‍ യുഡിഎഫും എല്‍ഡിഎഫും ജയിച്ചപ്പോള്‍ ഒരു സീറ്റില്‍ ബിജെപി ജയിച്ചു. എല്‍ഡിഫിന്റെ സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. യുഡിഎഫിന്റെ ഒന്നും ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകളും ജനപക്ഷത്തിന്റെ ഒരു സീറ്റും എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.

തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പറേഷനിലെ മുട്ടട എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിന്റെ അജിത് രവീന്ദ്രനാണ് 203 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത്. പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ കാനാറ വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി. 12 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ അപര്‍ണ സിപിഎമ്മിലെ വി എല്‍ രേവതിയെയാണ് തോല്‍പ്പിച്ചത്. കൊല്ലം അഞ്ചല്‍ ഗ്രാമപ്പഞ്ചായത്തിലെ തഴമേല്‍ ബിജെപി സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ ജി സോമരാജന്‍ 264 വോട്ടുകള്‍ക്കാണ് ജയിച്ചത്. പത്തനംതിട്ട മൈലപ്ര ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് സിപിഎം സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ജെസി വര്‍ഗീസ് 76 വോട്ടുകള്‍ക്ക് സിപിഎമ്മിന്റെ ഷെറിന്‍ ബി ജോസഫിനെ തോല്‍പ്പിച്ചു.

ആലപ്പുഴ ചേര്‍ത്തല മുനിസിപ്പല്‍ കൗണ്‍സിലിലെ മുനിസിപ്പല്‍ ഓഫിസ് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 310 വോട്ടുകള്‍ക്ക് ഇടത് സ്വതന്ത്രന്‍ എ അജി വിജയിച്ചത്. കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലിലെ പുത്തന്‍തോട് കോണ്‍ഗ്രസ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. 75 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ സൂസന്‍ കെ സേവ്യര്‍ സിപിഐയിലെ സുകന്യ സന്തോഷിനെയാണ് പരാജയപ്പെടുത്തിയത്. മണിമല ഗ്രാമപ്പഞ്ചായത്തിലെ മുക്കട സിപിഎം സിറ്റിങ് സീറ്റ് നിലനിര്‍ത്തി. 127 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥി സുജാ ബാബു കോണ്‍ഗ്രസിലെ പ്രയ്‌സ് ജോസഫിനെ തോല്‍പ്പിച്ചു. പൂഞ്ഞാര്‍ ഗ്രാമപ്പഞ്ചായത്തിലെ പെരുന്നിലം വാര്‍ഡില്‍ ജനപക്ഷത്തിന്റെ സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിലെ ബിന്ധു അശോകന്‍ 12 വോട്ടുകള്‍ക്കാണ് ജയിച്ചത്. കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്തെത്തി. എറണാകുളം നെല്ലിക്കുഴി ഗ്രാമപ്പഞ്ചായത്തിലെ തുളുശ്ശേരിക്കവല ബിജെപി സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിലെ അരുണ്‍ സി ഗോവിന്ദന്‍ 99 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ബമ്മണ്ണൂര്‍ യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. മുതലമട ഗ്രാമപഞ്ചായത്തിലെ പറയമ്പള്ളംസിപിഎം സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. ലക്കിടി പേരൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അകലൂര്‍ ഈസ്റ്റ് എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. കാഞ്ഞിരപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ കല്ലമല എല്‍ഡിഎഫ് സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുത്തു. കരിമ്പ ഗ്രാമപഞ്ചായത്തിലെ കപ്പടം യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ നീതുരാജ് 189 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. കോഴിക്കോട് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ ടൗണ്‍ യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ അബ്ദുല്‍ ഷുക്കൂര്‍ 112 വോട്ടുകള്‍ക്കാണ് ജയിച്ചത്. ബിജെപി രണ്ടാമതും സിപിഎം മൂന്നാം സ്ഥാനത്തുമാണ്. പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ കണലാട് യുഡിഎഫ് സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. 154 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ഥി അജിതാ മനോജ് കോണ്‍ഗ്രസിലെ ഷാലി ജിജോയെ തോല്‍പ്പിച്ചത്. വേളം ഗ്രാമപ്പഞ്ചായത്തിലെ കുറിച്ചകം എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലിര്‍ത്തി.

കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ കോര്‍പറേഷനിലെ പള്ളിപ്രം യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി എ ഉമൈബ 1015 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ചെറുതാഴം ഗ്രാമപ്പഞ്ചായത്തിലെ കക്കോണി സിപിഎം സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ ഒരു വോട്ടിന് എല്‍ഡിഎഫ് ജയിച്ചിരുന്ന സ്ഥലമാണിത്.

Next Story

RELATED STORIES

Share it