താഹാ ഫസലിന്റെ വീട്ടില്‍ വീണ്ടും പരിശോധന; കത്തിയുടെ ചിത്രവും പോലിസ് കൊണ്ടു പോയി
താഹ ഫസലിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പും മെമ്മറി കാര്‍ഡും പ്രതിയുടെതല്ലെന്ന് കുടുംബം. താഹാ ഫസലിന്റെ സഹോദരന് ഇജാസിന്റെ ലാപ്ടോപ്പാണ് പോലിസ് കൊണ്ടു പോയതെന്നും അലന് ഷുഹൈബ് വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും താഹ ഫസലിന്റെ മാതാവ് ജമീല വ്യക്തമാക്കി.
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലിസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ വീട്ടില്‍ അന്വേഷണ സംഘം വീണ്ടും പരിശോധന നടത്തി. താഹയുടെ മുറിയിലാണ് പരിശോധന നടത്തിയത്. മുറിയിലുണ്ടായിരുന്ന ഒരു കത്തിയുടെ ചിത്രവും രണ്ട് പുസ്തകങ്ങളും പോലിസ് എടുത്തുകൊണ്ടു പോയിട്ടുണ്ട്. പോലിസ് കൊണ്ടുപോയ പുസ്തകങ്ങള്‍ താഹ സെമിനാര്‍ അവതരിപ്പിച്ചതാണെന്ന് താഹയുടെ ഉമ്മ ജമീല വ്യക്തമാക്കി.
ഇത് രണ്ടാം തവണയാണ് താഹ ഫസലിന്റെ വീട്ടില്‍ പോലിസ് പരിശോധന നടത്തുന്നത്. താഹയുടെ പെരുമാറ്റത്തെക്കുറിച്ച് പോലിസ് ചോദിച്ചറിഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മകന് രക്ഷപ്പെടുമെന്ന് പോലിസ് പറഞ്ഞതായും ഉമ്മ വ്യക്തമാക്കി.
അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ കേസില്‍ രണ്ട് യുവാക്കളുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാള്‍ പരിഗണിക്കും. അറസ്റ്റിലായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി മറ്റന്നാളേക്ക് മാറ്റിയത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് എതിര്‍ത്തു.
അതേ സമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ താഹ ഫസലിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പും മെമ്മറി കാര്‍ഡും പ്രതിയുടെതല്ലെന്ന് കുടുംബം. താഹാ ഫസലിന്റെ സഹോദരന് ഇജാസിന്റെ ലാപ്ടോപ്പാണ് പോലിസ് കൊണ്ടു പോയതെന്നും അലന് ഷുഹൈബ് വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും താഹ ഫസലിന്റെ മാതാവ് ജമീല വ്യക്തമാക്കി.
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT