Sub Lead

പീഡനക്കേസില്‍ യുപി മുന്‍ മന്ത്രി ഗായത്രി പ്രജാപതിയടക്കം മൂന്ന് പേര്‍ക്ക് ജീവപര്യന്തം

ചിത്രകൂട് സ്വദേശിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് കൂട്ടാളികളും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്. യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും പീഡിപ്പിക്കാന്‍ ശ്രമിച്ചു

പീഡനക്കേസില്‍ യുപി മുന്‍ മന്ത്രി ഗായത്രി പ്രജാപതിയടക്കം മൂന്ന് പേര്‍ക്ക് ജീവപര്യന്തം
X

ന്യൂഡല്‍ഹി: ചിത്രക്കൂട് പീഡനക്കേസില്‍ മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതിയെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം.പിഴയടച്ചില്ലെങ്കില്‍ അധിക ശിക്ഷ അനുഭവിക്കണം. പ്രത്യേക കോടതി ജഡ്ജി പി കെ റായ് ആണ് ശിക്ഷ വിധിച്ചത്. മൂന്ന് പേര്‍ക്കാണ് കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ഗായത്രി പ്രജാപതിയുടെ കൂട്ടാളികളായ അശോക് തിവാരി, ആശിഷ് ശുക്ല എന്നിവരാണ് മറ്റ് രണ്ട് പേര്‍. കേസില്‍ നാല് പ്രതികളെ കോടതി വേറുതേ വിട്ടു.വികാസ് വര്‍മ്മ, രൂപേശ്വര്‍, അമരേന്ദ്ര സിംഗ് ( പിന്റു), ചന്ദ്രപാല്‍ എന്നിവരെയാണ് കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിട്ടത്. അഖിലേഷ് സര്‍ക്കാരിലെ പ്രധാനികളിലൊരാളായിരുന്നു ഗായത്രി പ്രജാപതി. ഗതാഗതവകുപ്പും, ഖനന വകുപ്പുമായിരുന്നു ഇയാള്‍ കൈകാര്യം ചെയ്തിരുന്നത്.

ചിത്രകൂട് സ്വദേശിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് കൂട്ടാളികളും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്. യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും പീഡിപ്പിക്കാന്‍ ശ്രമിച്ചു. യുവതിയുടെ പരാതിയില്‍ കേസെടുക്കാന്‍ യുപിപോലിസ് ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപ്പിച്ചതിന് ശേഷമാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2017 മാര്‍ച്ചിലാണ് പ്രതിയായ പ്രജാപതി അറസ്റ്റിലാവുന്നത്. 2014 മുതല്‍ മന്ത്രിയും കൂട്ടാളികളും തന്നെ പീഡനത്തിനിരയാക്കുന്നുണ്ടെന്നായിരുന്നുവെന്നാണ് യുവതിയുടെ പരാതി.ഇവര്‍ പിന്നീട് മകളെയും പീഡിപ്പിക്കാന്‍ തുനിഞ്ഞതോടെയാണ് യുവതി പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it