Sub Lead

യുവാക്കളോട് സംസാരിച്ചതിന് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പിതാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

37കാരനായ കര്‍ഷകന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് കൊല്ലപ്പെട്ടത്.

യുവാക്കളോട് സംസാരിച്ചതിന് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പിതാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു
X

ഹൈദരാബാദ്: യുവാക്കളോട് സംസാരിച്ചതിന് പത്താംക്ലാസുകാരിയായ 15കാരിയെ പിതാവ് കോടാലികൊണ്ട് വെട്ടിക്കൊന്നു. തെലങ്കാനയിലെ വനാപാര്‍ത്തി ജില്ലയില്‍ ചൊവ്വാഴ്ച രാവിലെയാണ് ദാരുണ സംഭവം. 37കാരനായ കര്‍ഷകന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയും ഇളയ സഹോദരനും ചൊവ്വാഴ്ച്ച രാവിലെ കോളേജിലേക്കും ബോര്‍ഡിങ്ങിലേക്കും പോയെങ്കെലും സ്‌കൂള്‍ തുറക്കാഞ്ഞതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. രാവിലെ പത്തോടെയാണ് സ്വന്തം വീട്ടില്‍വച്ച് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാതെ ഗ്രാമത്തിലെ യുവാക്കളോട് സംസാരിച്ച പെണ്‍കുട്ടിയെ ശാസിക്കുന്നതിനിടെ പിതാവ് കോടാലികാണ്ട് വെട്ടുകയായിരുന്നു. മാരകമായി മുറിവേറ്റ പെണ്‍കുട്ടി രക്തം വാര്‍ന്ന് തല്‍ക്ഷണം മരിച്ചതായി പോലിസ് പറഞ്ഞു.

ഗ്രാമവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലിസ് സ്ഥലത്തെത്തിയത്. പെണ്‍കുട്ടിയുടെ അച്ഛനെ പോലിസ് അറസ്റ്റു ചെയ്തു. സംഭവം ദുരഭിമാനക്കൊലയല്ലെന്നാണ് പോലിസ് പറയുന്നത്. താന്‍ പറഞ്ഞത് അനുസരിക്കാത്ത പെണ്‍കുട്ടിയ ശാസിക്കുന്നതിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ സംഭവിച്ചതാണെന്നാണ് പോലിസ് സൂപ്രണ്ട് അപൂര്‍വ റാവുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ പിതാവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it