Sub Lead

ട്രെയ്ന്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാനായില്ല; വിദ്യാര്‍ഥിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം

ട്രെയ്ന്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാനായില്ല; വിദ്യാര്‍ഥിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം
X

ലഖ്‌നോ: ട്രെയ്ന്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥിനിക്ക് റെയില്‍വേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. ഉത്തര്‍പ്രദേശിലെ ബസ്തി സ്വദേശിനിയായ സമൃദ്ധിക്കാണ് ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷനില്‍നിന്ന് അനുകൂല ഉത്തരവുണ്ടായത്. 45 ദിവസത്തിനകം നഷ്ടപരിഹാരത്തുക നല്‍കണമെന്നും ഇതില്‍ വീഴ്ചവരുത്തിയാല്‍ 12 ശതമാനം പലിശ കൂടി നല്‍കണമെന്നും ഉത്തരവിലുണ്ട്. 2018 മെയ് ഏഴാം തീയതിയാണ് ട്രെയിന്‍ വൈകിയതിനാല്‍ സമൃദ്ധിക്ക് ബി.എസ്‌സി ബയോടെക്‌നോളജി കോഴ്സിനുള്ള എന്‍ട്രസ് പരീക്ഷ എഴുതാന്‍ കഴിയാതെപോയത്.

എന്‍ട്രന്‍സ് പരീക്ഷയ്ക്കായി സമൃദ്ധി ഒരുവര്‍ഷത്തോളം നീണ്ട പരിശീലനം നടത്തിയിരുന്നു. 2018 മെയ് ഏഴിന് ലഖ്‌നോവിലായിരുന്നു പരീക്ഷ. ലഖ്‌നൗവില ജയ്‌നാരായണ്‍ പിജി കോളേജായിരുന്നു പരീക്ഷാകേന്ദ്രം. ലഖ്‌നോവിലേക്ക് പോകാനായി ബസ്തിയില്‍നിന്ന് ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ സമൃദ്ധി ടിക്കറ്റ് ബുക്ക് ചെയ്തു. രാവിലെ 11 മണിയോടെയാണ് ഈ ട്രെയിന്‍ ലഖ്‌നോവില്‍ എത്തേണ്ടിയിരുന്നത്. 12.30 ആയിരുന്നു പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ടിയിരുന്ന സമയം. എന്നാല്‍, അന്നേദിവസം ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് രണ്ടരമണിക്കൂറോളം വൈകി. ഇതോടെ വിദ്യാര്‍ഥിനിക്ക് പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമായി. സംഭവത്തിന് പിന്നാലെ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ മുഖേന സമൃദ്ധി ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

Next Story

RELATED STORIES

Share it