Sub Lead

രോഹിണി കോടതി വെടിവെപ്പ്; കടുത്ത ആശങ്ക പങ്കുവച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേലുമായി സംസാരിച്ച അദ്ദേഹം കോടതി നടപടികളെ ബാധിക്കാതിരിക്കാന്‍ പോലിസിനോടും ബാര്‍ അസോസിയേഷനോടും ചര്‍ച്ച നടത്താന്‍ നിര്‍ദേശം നല്‍കി.

രോഹിണി കോടതി വെടിവെപ്പ്; കടുത്ത ആശങ്ക പങ്കുവച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്
X

ന്യൂഡല്‍ഹി: രോഹിണി കോടതിയിലെ വെടിവെപ്പില്‍ കടുത്ത ആശങ്ക പങ്കുവച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേലുമായി സംസാരിച്ച അദ്ദേഹം കോടതി നടപടികളെ ബാധിക്കാതിരിക്കാന്‍ പോലിസിനോടും ബാര്‍ അസോസിയേഷനോടും ചര്‍ച്ച നടത്താന്‍ നിര്‍ദേശം നല്‍കി.

ഇന്നലെ രോഹിണി കോടതിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ഗുണ്ട നേതാവ് ജിതേന്ദര്‍ ഗോഗിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ആയിരുന്നു സംഭവം. ഗോഗിയെ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തിയപ്പോള്‍ ആക്രമികളെ പോലിസ് വധിക്കുകയായിരുന്നു.

ഗോഗി ടില്ലു എന്നീ 2 ഗുണ്ട തലവന്‍മാര്‍ തമ്മിലുള്ള കുടിപ്പകയാണ് കോടതി മുറിയിലെ വെടിവെപ്പില്‍ കലാശിച്ചത്. കസ്റ്റഡിയിലായിരുന്ന ജിതേന്ദര്‍ ഗോഗിയെ പോലിസ് ഉച്ചയോടെ രോഹിണി കോടതിയില്‍ ഹാജരാക്കി. ഈ സമയം 207 ആം നമ്പര്‍ കോടതി മുറിയില്‍ എത്തിയ ടില്ലുവിന്റെ അനുയായികള്‍ ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചടിച്ച പോലിസ് രണ്ട് അക്രമികളെയും വധിച്ചു.

സുരക്ഷാ ക്രമീകരണങ്ങള്‍ മറി കടന്ന് അഭിഭാഷക വേഷത്തിലാണ് തോക്കുമായി ഗുണ്ടകളായ രാഹുലും മോറിസും കോടതി മുറിക്കുള്ളില്‍ കയറിയത്. വെടിവെപ്പ് നടത്തിയ 2 പ്രതികളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഗോഗിയേയും രക്ഷിക്കാനായില്ല. ആറ് തവണ ഗോഗിക്ക് വെടിയേറ്റിരുന്നുവെന്ന് പോലിസ് പറഞ്ഞു. കോടതി മുറിക്കുള്ളിലെ വെടിവെപ്പിനെ കുറിച്ച് ഉത്തര മേഖല ജോയിന്റ് കമ്മീഷറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.

Next Story

RELATED STORIES

Share it