Sub Lead

അബ്ദുല്ലക്കുട്ടിക്ക് സ്വീകരണം നല്‍കിയത് നീതീകരിക്കാനാവില്ല; ഗൗരവമായി പരിശോധിക്കുമെന്ന് മുസ്‌ലിം ലീഗ്

ഇഫ്താര്‍ വിരുന്ന് ഒരുക്കിയത് കുടുംബ ബന്ധത്തിന്റെ പേരില്‍ കണ്ടാല്‍ മതി. എന്നാല്‍ അതിന് വേണ്ടി അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നതും അത്തരം ആഭാസങ്ങള്‍ക്ക് കെഎംസിസി നേതാവ് നേതൃത്വം കൊടുത്തതും നീതീകരിക്കാനാവില്ല. ഇക്കാര്യം ദേശീയ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

അബ്ദുല്ലക്കുട്ടിക്ക് സ്വീകരണം നല്‍കിയത് നീതീകരിക്കാനാവില്ല; ഗൗരവമായി പരിശോധിക്കുമെന്ന് മുസ്‌ലിം ലീഗ്
X

കണ്ണൂര്‍: ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട എ പി അബ്ദുല്ലക്കുട്ടിക്ക് സ്വീകരണം നല്‍കിയത് നീതീകരിക്കാനാവാത്തതാണെന്നും ഇക്കാര്യം പാര്‍ട്ടി ഗൗരവപൂര്‍വ്വം പരിശോധിക്കുമെന്നും മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഇഫ്താര്‍ വിരുന്ന് ഒരുക്കിയത് കുടുംബ ബന്ധത്തിന്റെ പേരില്‍ കണ്ടാല്‍ മതി. എന്നാല്‍ അതിന് വേണ്ടി അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നതും അത്തരം ആഭാസങ്ങള്‍ക്ക് കെഎംസിസി നേതാവ് നേതൃത്വം കൊടുത്തതും നീതീകരിക്കാനാവില്ല. ഇക്കാര്യം ദേശീയ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

ഇത്തരം വിരുന്നുകളിലും പരിപാടികളിലും പങ്കെടുക്കുമ്പോള്‍ ലീഗ് നേതാക്കളും പ്രവര്‍ത്തകരും തികഞ്ഞ ജാഗ്രത പാലിക്കേണ്ടതായിരുന്നു. അബ്ദുല്ലക്കുട്ടിക്ക് മുസ്‌ലിം ലീഗ് നേതാക്കള്‍ സ്വീകരണം നല്‍കി എന്ന രൂപത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ദുരുദ്ദേശപരവും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതുമാണ്.

അബ്ദുല്ലക്കുട്ടിയുടെ ബന്ധുവായ കെഎംസിസി നേതാവിന്റെ വസതിയില്‍ ഇഫ്താറില്‍ സംബന്ധിച്ച അബ്ദുല്ലക്കുട്ടിയോടൊപ്പം ചില ലീഗ് നേതാക്കളും കെഎംസിസി നേതാക്കളും പങ്കെടുത്തതിനെ ലീഗ് നേതാക്കള്‍ സ്വീകരണം നല്‍കി എന്ന വിധത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചുവിടുകയാണ്.

രാഷ്ട്രീയ കാര്യങ്ങളില്‍ അവസരവാദപരമായ നിലപാടുകള്‍ സ്വീകരിക്കുകയും ഇപ്പോള്‍ സംഘപരിവാരത്തിന്റെ ദേശീയ നേതൃത്വത്തിലെത്തി ചേരുകയും ചെയ്ത അബ്ദുല്ലക്കുട്ടിയുമായി വ്യക്തമായ അകലം പാലിക്കുക എന്നത് മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടാണ്. ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് കണ്ണൂരില്‍ പൗര സ്വീകരണം നല്‍കപ്പെട്ടപ്പോള്‍ അതില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കാതിരുന്നതും അതുകൊണ്ടാണ്. കുപ്പായം മാറുന്നത് പോലെ പാര്‍ട്ടി മാറുന്നയാളുമായുള്ള ചങ്ങാത്തം സൂക്ഷിച്ചു വേണമെന്ന കാഴ്ചപ്പാടിന്റെയടിസ്ഥാനത്തിലായിരുന്നു സിപിഎം വിട്ട കാലത്ത് അദ്ദേഹത്തിനെ മുസ്‌ലിം ലീഗില്‍ ചേര്‍ക്കണമെന്ന ആവശ്യത്തോട് പാര്‍ട്ടി താല്പര്യം പ്രകടിപ്പിക്കാതിരുന്നതെന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടരി അഡ്വ.അബ്ദുല്‍ കരീംചേലേരിയും പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it