Sub Lead

ആരോഗ്യസ്ഥിതി മോശം; ഇബ്രാഹിമിന് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു

മാവോവാദി ബന്ധമാരോപിച്ച് 2015ല്‍ തിക്കോടിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി തുറങ്കിലടച്ച മേപ്പാടി സ്വദേശി ഇബ്രാഹിം കഴിഞ്ഞ 6 വര്‍ഷമായി വിയ്യൂര്‍ ജയിലിലാണ്.

ആരോഗ്യസ്ഥിതി മോശം; ഇബ്രാഹിമിന് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു
X

തിക്കോടി: ആരോഗ്യസ്ഥിതി മോശമായി കൊണ്ടിരിക്കുന്ന ഇബ്രാഹിമിന് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു. മാവോവാദി ബന്ധമാരോപിച്ച് 2015ല്‍ തിക്കോടിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി തുറങ്കിലടച്ച മേപ്പാടി സ്വദേശി ഇബ്രാഹിം കഴിഞ്ഞ 6 വര്‍ഷമായി വിയ്യൂര്‍ ജയിലിലാണ്. ഇതെ ആവശ്യമുന്നയിച്ച് വിവിധ മനുഷ്യാവകാശപ്രവര്‍ത്തകരും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

ജാമ്യാപേക്ഷ പലവണ തള്ളിയിട്ടും വിചാരണ തുടങ്ങിയിട്ടില്ല. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ വിചാരണ വൈകുമെന്ന സാഹചര്യത്തിലാണ് പരോള്‍ ആവശ്യപ്പെട്ട് ഭാര്യയും മക്കളും മുഖ്യമന്ത്രിയെ സമീപിച്ചത്.ഹൃദ്രോഗവും പ്രമേഹവും അലട്ടുന്നതിനാല്‍ തുടര്‍ ചികില്‍സക്ക് പരോള്‍ ആവശ്യമെന്നാണ് ബന്ധുക്കള്‍ നിവേദനത്തില്‍ പറയുന്നത്.

ഗുരുതര രോഗമുള്ളവര്‍ക്ക് ജയിലില്‍ നിന്നും കൊവിഡ് ബാധിക്കാന്‍ സാധ്യത കുടുതലയാതിനാല്‍ ജാമ്യമോ പരോളോ അനുവദിക്കാമെന്ന സുപ്രിം കോടതി വിധിയാണ് കുടുബത്തിന്റെ പ്രതീക്ഷ. അതേ സമയം യുഎപിഎ കേസില്‍ തടവിലുള്ള ആര്‍ക്കും ഇതുവരെ പരോള്‍ നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

തിക്കോടി ടൗണിലെ പച്ചക്കറിക്കടയിലാണ് ഇബ്രാഹിം ജോലി ചെയ്തത്. കോയമ്പത്തൂരില്‍ പിടിയിലായ മാവോവാദി നേതാവ് രൂപേഷിനൊപ്പം ഉണ്ടായിരുന്ന അനൂപ് മാത്യു മാസങ്ങളോളം തിക്കോടിയില്‍ താമസിച്ചിരുന്നു. ഇയാള്‍ക്കൊപ്പമാണ് ഇബ്രാഹിം ആദ്യകാലത്ത് തിക്കോടിയില്‍ ഉണ്ടായിരുന്നത്. തിക്കോടിയില്‍ ഉണ്ടായിരുന്ന ഒന്നര വര്‍ഷക്കാലം ഇയാള്‍ നാട്ടുകാരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു.

Next Story

RELATED STORIES

Share it