Sub Lead

ദേവസ്വം ബോര്‍ഡില്‍ ഭിന്നത രൂക്ഷം; പത്മകുമാര്‍ രാജിസന്നദ്ധത അറിയിച്ചു; ദേവസ്വം കമ്മിഷണര്‍ ഇന്നു വിശദീകരണം നല്‍കിയേക്കും

അഭിപ്രായ ഭിന്നത രൂക്ഷമായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടിയന്തരയോഗം രണ്ട് ദിവസത്തിനകം വിളിച്ചു ചേര്‍ത്തേക്കുമെന്ന് സൂചനയുണ്ട്.

ദേവസ്വം ബോര്‍ഡില്‍ ഭിന്നത രൂക്ഷം;  പത്മകുമാര്‍ രാജിസന്നദ്ധത അറിയിച്ചു;  ദേവസ്വം കമ്മിഷണര്‍ ഇന്നു വിശദീകരണം നല്‍കിയേക്കും
X
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിലെടുത്ത നിലപാട് തന്നോട് ആലോചിക്കാതെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയോട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പരാതി ഉന്നയിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇങ്ങനെയാണെങ്കില്‍ സ്ഥാനത്ത് തുടരാനുള്ള വിമുഖതയും പത്മകുമാര്‍ അറിയിച്ചതായും റിപോര്‍ട്ടുകളുണ്ട്.

അഭിപ്രായ ഭിന്നത രൂക്ഷമായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടിയന്തരയോഗം രണ്ട് ദിവസത്തിനകം വിളിച്ചു ചേര്‍ത്തേക്കുമെന്ന് സൂചനയുണ്ട്.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെര്‍മാന്‍ രാജഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ ദേസ്വം കമ്മീഷണര്‍ എന്‍ വാസുവും അംഗങ്ങളായ ശങ്കര്‍ദാസും വിജയകുമാറും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുന്നതായി പത്മകുമാര്‍ കുറ്റപ്പെടുത്തുന്നു. സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജികളെ എതിര്‍ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നില്ല. എന്നിട്ടും കോടതിയില്‍ എതിര്‍ത്തു.

ഇങ്ങനെയാണെങ്കില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാവില്ലെന്ന് പത്മകുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ ഫോണില്‍ വിളിച്ച് അറിയിച്ചുവെന്നാണ് വിവരം. രണ്ടാഴ്ചയിലധികമായി ദേവസ്വം കമ്മീഷ്ണര്‍ തന്നോട് വിവരങ്ങളൊന്നും പങ്കുവയ്ക്കുന്നില്ലെന്നും പത്മകുമാര്‍ കോടിയേരിയോട് പരാതിപ്പെട്ടു.

അതേസമയം,സുപ്രീംകോടതിയില്‍ യുവതീപ്രവേശത്തെ അനുകൂലിച്ച ബോര്‍ഡ് തീരുമാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ദേവസ്വം കമ്മിഷണര്‍ ഇന്നു വിശദീകരണം നല്‍കിയേക്കും. കോടതിയില്‍ നടന്ന കാര്യങ്ങളുടെ വിശദ റിപ്പോര്‍ട്ട് നല്‍കണമെന്നു കഴിഞ്ഞദിവസം പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മറ്റു ദേവസ്വം ബോര്‍ഡ് മെമ്പര്‍മാര്‍ എന്തു നിലപാടെടുക്കും എന്നുള്ളതും ബോര്‍ഡ് തീരുമാനത്തില്‍ നിര്‍ണായകമാകും.

Next Story

RELATED STORIES

Share it