Sub Lead

ശരവണ ഭവന്‍ ഉടമ രാജഗോപാല്‍ കീഴടങ്ങി; കോടതിയില്‍ എത്തിയത് ഓക്‌സിജന്‍ മാസ്‌ക് ധരിച്ച്

ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ആംബുലന്‍സില്‍ കോടതി വളപ്പിലെത്തിയ രാജഗോപാല്‍ വീല്‍ചെയറിലാണു കോടതി മുറിയിലെത്തിയത്. ചികില്‍സ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിയ കോടതി ഇയാളെ പുഴല്‍ ജയിലിലേക്കു അയച്ചു.

ശരവണ ഭവന്‍ ഉടമ രാജഗോപാല്‍ കീഴടങ്ങി; കോടതിയില്‍ എത്തിയത് ഓക്‌സിജന്‍ മാസ്‌ക് ധരിച്ച്
X

ചെന്നൈ: ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച ശരവണഭവന്‍ ഉടമ പി രാജഗോപാല്‍ മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങി. ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ആംബുലന്‍സില്‍ കോടതി വളപ്പിലെത്തിയ രാജഗോപാല്‍ വീല്‍ചെയറിലാണു കോടതി മുറിയിലെത്തിയത്. ചികില്‍സ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിയ കോടതി ഇയാളെ പുഴല്‍ ജയിലിലേക്കു അയച്ചു.

ജയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതു നീട്ടി വയ്ക്കണമെന്ന രാജഗോപാലിന്റെ അപേക്ഷ സുപ്രിംകോടതി നിരസിച്ചതിനു പിന്നാലെയാണ് ഇയാള്‍ കീഴടങ്ങിയത്.

ഹോട്ടല്‍ ജീവനക്കാരനായ ശാന്തകുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് സുപ്രിംകോടതി രാജഗോപാലിനു ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വിചാരണ സമയത്ത് ഉന്നയിക്കാതിരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ശിക്ഷാവിധിക്കു ശേഷം ചൂണ്ടിക്കാട്ടുന്നതിലെ നിയമസാധുത ചോദ്യം ചെയ്താണു സുപ്രിംകോടതി രാജഗോപാലിന്റെ അപേക്ഷ തള്ളിയത്.

കേസില്‍ 2004ല്‍ ആണ് കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ശിക്ഷ ജീവപര്യന്തമാക്കി സുപ്രിംകോടതി ഉയര്‍ത്തുകയായിരുന്നു.2009ല്‍ ജാമ്യം നേടിയ രാജഗോപാല്‍, ജീവപര്യന്തം ശിക്ഷ തുടങ്ങുന്ന ജൂലൈ ഏഴിനു കീഴടങ്ങണമെന്നു സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെ മറികടക്കാനായി, താന്‍ ആശുപത്രിയില്‍ ആയിരുന്നെന്നും ചികില്‍സയ്ക്കായി കൂടുതല്‍ സമയം വേണമെന്നും കാണിച്ച് രാജഗോപാല്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയെ വിവാഹം കഴിക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, രണ്ടു ഭാര്യമാരുള്ള രാജഗോപാലിനെ തള്ളി

1999ല്‍ ഇവര്‍ ശാന്തകുമാറിനെ വിവാഹം കഴിച്ചു. വിവാഹബന്ധം വേര്‍പെടുത്താന്‍ രാജഗോപാലിനെയും ഭാര്യയേയും രാജഗോപാല്‍ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് 2001ല്‍ ദമ്പതികള്‍ പോിസില്‍ പരാതി നല്‍കി. പിന്നാലെ ശാന്തകുമാറിനെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും കൊടൈക്കനാലിലെ വനത്തില്‍ മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it