വിക്രം ലാന്‍ഡര്‍ എവിടെയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു; നാസയുടെ വാദം തളളി ഐഎസ്ആര്‍ഒ
തങ്ങളുടെ ഓര്‍ബിറ്റര്‍ വിക്രം ലാന്‍ഡറിനെ നേരത്തേ തന്നെ കണ്ടെത്തിയതാണെന്നും ഇക്കാര്യം തങ്ങളുടെ വെബ്സൈറ്റില്‍ നേരത്തേ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരു: ചന്ദ്രോപരിതലത്തില്‍ സേഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള ശ്രമത്തിനിടെ തകര്‍ന്ന വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയെന്ന യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സി(നാസ)യുടെ വാദം തള്ളി ഐഎസ്ആര്‍ഒ മേധാവി കെ ശിവന്. വിക്രം ലാന്‍ഡര്‍ എവിടെയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവന് പ്രതികരിച്ചു.
തങ്ങളുടെ ഓര്‍ബിറ്റര്‍ വിക്രം ലാന്‍ഡറിനെ നേരത്തേ തന്നെ കണ്ടെത്തിയതാണെന്നും ഇക്കാര്യം തങ്ങളുടെ വെബ്സൈറ്റില്‍ നേരത്തേ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സെപ്തംബര്‍ 10ന് തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വിവരം ഇന്നലെ പുലര്‍ച്ചെയോടെയാണ് നാസ പുറത്തുവിട്ടത്. ഇന്ത്യന്‍ സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഷണ്മുഖമാണ് കണ്ടെത്തലിന് പിന്നില്‍. 21 ഭാഗങ്ങളായി ചിന്നിച്ചിതറിയ നിലയിലാണ് വിക്രം ലാന്‍ഡറുള്ളതെന്നാണ് നാസ അറിയിച്ചത്.
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT