Sub Lead

'നമസ്‌കാരം എസ്പിയാണ് സംസാരിക്കുന്നത്'; ജില്ലാ പോലിസ് മേധാവികളെ വീഡിയോ കോളിലൂടെ കണ്ട് പരാതി നല്‍കാന്‍ അവസരം

'ദൃഷ്ടി' എന്ന പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വാട്ട്‌സ്ആപ്പോ സ്‌കൈപ്പോ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോം വഴിയോ ജില്ലാ പോലിസ് മേധാവികളുമായി സംവദിക്കാം.

നമസ്‌കാരം എസ്പിയാണ് സംസാരിക്കുന്നത്; ജില്ലാ പോലിസ് മേധാവികളെ വീഡിയോ കോളിലൂടെ കണ്ട് പരാതി നല്‍കാന്‍ അവസരം
X

കോഴിക്കോട്: ജില്ലാ പോലിസ് മേധാവികളെ വീഡിയോ കോളിലൂടെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാന്‍ പൊതു ജനങ്ങള്‍ക്ക് അവസരം. എല്ലാ ആഴ്ചയിലും നിശ്ചിത സമയമായിരിക്കും ഇതിനായി അനുവദിക്കുക. 'ദൃഷ്ടി' എന്ന പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വാട്ട്‌സ്ആപ്പോ സ്‌കൈപ്പോ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോം വഴിയോ ജില്ലാ പോലിസ് മേധാവികളുമായി സംവദിക്കാം. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരമാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനായി ഓരോ ജില്ലയിലും മൊബൈല്‍ ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്.

വ്യക്തിപരമായി സംവദിക്കുന്നതിലൂടെ പ്രശ്‌നങ്ങളും ആവലാതികളും പൊതുജനങ്ങള്‍ക്ക് നേരിട്ട് അവതരിപ്പിക്കാമെന്നതാണ് ഇതിന്റെ നേട്ടം. പ്രശ്‌നങ്ങളും ആവലാതികളും പരാതികളായി പറയാനും പരിഹാരം വേഗത്തില്‍ കാണാനും സാധിക്കും വിധമാണ് സംസ്ഥാനമൊട്ടാകെ പദ്ധതി രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്.

എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലും അഞ്ചിനും ഇടയില്‍ ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാം. നേരിട്ട് ജില്ലാ പോലീസ് മേധാവിയുമായി സംസാരിക്കുന്നതിലൂടെ വേഗത്തില്‍ പരിഹാരം ലഭിക്കുക വഴി ജനങ്ങളില്‍ പോലീസിന്റെ സ്വീകാര്യത വന്‍തോതില്‍ വര്‍ധിക്കാനും പോലീസിന്റെ പ്രതിഛായ ഇതിലൂടെ ഉയരാനും ഇടയാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

വിളിക്കുന്നവര്‍ കാര്യമാത്ര പ്രസക്തമായും സംക്ഷിപ്തമായും പ്രശ്‌നങ്ങളും ആവലാതികളും അവതരിപ്പിക്കണം. ഇവയ്ക്കുമേല്‍ എടുത്ത നടപടികള്‍ സംബന്ധിച്ച് വിവരം പിന്നീട് ജില്ലാപോലീസ് മേധാവിയുടെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന പോലീസുദ്യോഗസ്ഥന്‍ മുഖാന്തിരം പരാതിക്കാരനെ അറിയിക്കും.

ഐ.ജി മാര്‍, ഡി.ഐ.ജി മാര്‍ തുടങ്ങിയ മേലുദ്യോഗസ്ഥര്‍, പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ട മേല്‍നോട്ടം വഹിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

Next Story

RELATED STORIES

Share it