Sub Lead

ദേശീയപാത വികസനം: അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പണം നല്‍കിയ സംസ്ഥാനം കേരളം

ദേശീയപാത വികസനം: അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പണം നല്‍കിയ സംസ്ഥാനം കേരളം
X

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതല്‍ പണം നല്‍കിയ സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ വ്യക്തമാക്കി. കേരളത്തേക്കാള്‍ പലമടങ്ങ് ദൂരം ദേശീയപാത വികസനം നടക്കുന്ന സംസ്ഥാനങ്ങള്‍ പോലും നാമമാത്രമായ തുകയാണ് കേന്ദ്രത്തിന് കൈമാറിയത്. ആകെ 9 സംസ്ഥാനങ്ങള്‍ മാത്രമാണ് കേന്ദ്രത്തിന് പണം നല്കാന്‍ തയ്യാറായിട്ടുള്ളത്. രാജ്യസഭയില്‍ എന്റെ ചോദ്യത്തിന് രാജ്യത്തെ ദേശീയപാത വികസനത്തിന്റെ സമ്പൂര്‍ണചിത്രം നല്കികൊണ്ടുള്ള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് 2465.327 കിലോമീറ്റര്‍ ദേശീയപാത വികസിപ്പിച്ച ഉത്തര്‍പ്രദേശ് കേന്ദ്രത്തിന് നല്‍കിയത് വെറും 2097.39 കോടി രൂപയാണ്യ ഇതിന്റെ നാലിലൊന്ന് കിലോമീറ്റര്‍ മാത്രം ദേശീയപാത വികസനം നടക്കുന്ന കേരളം 5519 കോടി രൂപ നല്‍കി. ഹരിയാന 3269.71 കോടി നല്‍കിയപ്പോള്‍ ഡല്‍ഹി 653.5 കോടിയും പഞ്ചാബ് 81.2 കോടിയും ജാര്‍ഖണ്ഡ് 23 കോടിയും ആന്ധ്രാപ്രദേശ് 55.82 കോടിയും നല്‍കി. ചില സംസ്ഥാനങ്ങള്‍ മറ്റു സ്ഥാപനങ്ങളുമായോ കേന്ദ്രവുമായോ ചേര്‍ന്ന് ചെലവിന്റെ ഭാഗം വഹിക്കാമെന്നോ റോയല്‍റ്റി ഇനത്തിലുള്ള വരുമാനം ഒഴിവാക്കാമെന്നോ ഉള്ള ഉറപ്പുകളാണ് കേന്ദ്രത്തിന് നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ (2017-18 മുതല്‍ 2021,22 വരെ) കൊണ്ട് 18785.746 കിലോമീറ്റര്‍ ദേശീയപാത പൂര്‍ത്തിയായപ്പോള്‍ അതില്‍ 60.24 കിലോമീറ്റര്‍ മാത്രമാണ് കേരളത്തില്‍ പൂര്‍ത്തിയാക്കാന്‍ എന്‍എച്ച്എഐക്ക് കഴിഞ്ഞത്. രാജസ്ഥാനില്‍ 3077.224 കിലോമീറ്റര്‍, ഉത്തര്‍പ്രദേശില്‍ 2465.327 കിലോമീറ്റര്‍, മഹാരാഷ്ട്രയില്‍ 2089.3 കിലോമീറ്റര്‍ എന്നിങ്ങനെ ദേശീയപാത വികസനം നടന്നു കഴിഞ്ഞു. 201718 മുതല്‍ 202122 വരെ രാജ്യത്ത് 23693.562 കിലോമീറ്റര്‍ ദേശീയപാത വികസനത്തിനുള്ള പ്രവൃത്തികള്‍ അനുവദിച്ചു. കേരളത്തില്‍ 599.498 കിലോമീറ്റര്‍ ദേശീയപാതയുടെ വികസനമാണ് നടന്നുവരുന്നത്.

Next Story

RELATED STORIES

Share it