Sub Lead

മുസ്‌ലിംകള്‍ പള്ളിയില്‍ ആയുധം ശേഖരിക്കുന്നുവെന്ന് ബിജെപി എംഎല്‍എ

മുസ്‌ലിം സമുദായത്തിനുള്ള മുഴുവന്‍ ഫണ്ടുകളും ഞങ്ങളുടെ ഹിന്ദു ജനതയ്ക്ക് ഞാന്‍ നല്‍കും. നിങ്ങള്‍ അര്‍ഹിക്കുന്ന സ്ഥാനത്ത് നിങ്ങളെയാക്കും. എന്താണ് രാഷ്ട്രീയമെന്ന് നിങ്ങള്‍ക്കു കാണിച്ചു തരാമെന്നും രേണുകാചാര്യ ഭീഷണിപ്പെടുത്തുന്നുണ്ട്.

മുസ്‌ലിംകള്‍ പള്ളിയില്‍ ആയുധം ശേഖരിക്കുന്നുവെന്ന് ബിജെപി എംഎല്‍എ
X

ബംഗളൂരു: മുസ് ലിംകള്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്കു പകരം ആയുധം ശേഖരിക്കുകയാണെന്ന് ബിജെപി എംഎല്‍എയും കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ രാഷ്ട്രീയ ഉപദേശകനുമായ എം പി രേണുകാചാര്യ. പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് നടത്തിയ റാലിയിലാണ് മുസ് ലിംകള്‍ക്കെതിരേ വിദ്വേഷം ജനിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ പ്രസംഗം നടത്തിയത്. പള്ളികളിലിരുന്ന് ഫത്‌വ നല്‍കുന്ന ചില ദേശവിരുദ്ധരുണ്ട്. പള്ളികള്‍ പ്രാര്‍ഥിക്കാനുള്ളതല്ലേ? പകരം നിങ്ങള്‍ ചെയ്യുന്നത് ആയുധങ്ങള്‍ ശേഖരിച്ചുവയ്ക്കുകയെന്നതാണ്. ഇഇതിനാണോ നിങ്ങള്‍ പള്ളിയില്‍ പോവുന്നത്. മുസ് ലിം സമുദായത്തിനുള്ള മുഴുവന്‍ ഫണ്ടുകളും ഞങ്ങളുടെ ഹിന്ദു ജനതയ്ക്ക് ഞാന്‍ നല്‍കും. നിങ്ങള്‍ അര്‍ഹിക്കുന്ന സ്ഥാനത്ത് നിങ്ങളെയാക്കും. എന്താണ് രാഷ്ട്രീയമെന്ന് നിങ്ങള്‍ക്കു കാണിച്ചു തരാമെന്നും രേണുകാചാര്യ ഭീഷണിപ്പെടുത്തുന്നുണ്ട്.

കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ നേരത്തെയും മുസ് ലിംകള്‍ക്കെതിരേ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഭൂരിപക്ഷ സമുദായം നിങ്ങള്‍ക്കെതിരേ തെരുവിലിറങ്ങിയാല്‍ ഉണ്ടാവുന്ന പ്രത്യാഘാതത്തെ കുറിച്ച് ആലോചിക്കണമെന്ന് ബിജെപി എംഎല്‍എ സോമശേഖര്‍ റെഡ്ഡി പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രതിഷേധക്കാരോട് പറഞ്ഞിരുന്നു. ഭൂരിപക്ഷ വിഭാഗം തുനിഞ്ഞിറങ്ങിയാല്‍ ഇപ്പോള്‍ സമരം ചെയ്യുന്നവര്‍ ബാക്കിയുണ്ടാവില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുന്നവരുടെ സ്വത്ത് കത്തിക്കാന്‍ ഞങ്ങള്‍ക്ക് അറിയാമെന്നും സോമശേഖര റെഡ്ഡി പറഞ്ഞിരുന്നു. ഞങ്ങള്‍ 80 ശതമാനമാണ്. നിങ്ങള്‍ 17 ശതമാനവും. അവരെല്ലാം പ്രതികരിച്ചാല്‍ എന്തായിരിക്കും അവസ്ഥ. അതുകൊണ്ട് സൂക്ഷിക്കണമെന്നുമായിരുന്നു സോമശേഖര റെഡ്ഢിയുടെ പ്രസ്താവന. സംഭവത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചതിനു റെഡ്ഡിക്കെതിരേ പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു.





Next Story

RELATED STORIES

Share it