Sub Lead

മുസ്‌ലിം വനിതാ അവകാശ ദിനാചരണം: ബിജെപി സര്‍ക്കാര്‍ നടപടി അപഹാസ്യം-എന്‍ഡബ്ല്യുഎഫ്

മുസ്‌ലിം വനിതാ അവകാശ ദിനാചരണം: ബിജെപി സര്‍ക്കാര്‍ നടപടി അപഹാസ്യം-എന്‍ഡബ്ല്യുഎഫ്
X

ന്യൂഡല്‍ഹി: മുത്തലാഖ് നിയമം നിലവില്‍ വന്ന ആഗസ്ത് ഒന്ന് മുസ്‌ലിം വനിതാ അവകാശദിനമായി ആചരിച്ച ബിജെപി സര്‍ക്കാര്‍ നടപടി അസംബന്ധവും കാപട്യം നിറഞ്ഞതുമാണെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട്(എന്‍ഡബ്ല്യുഎഫ്). മുസ്‌ലിം സ്ത്രീകള്‍ മുത്തലാഖ് ബില്ലിനെതിരേ നിലകൊള്ളുകയും അത് നടപ്പാക്കുന്നതിനെതിരേ പ്രചാരണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. അതിമുസ്‌ലിം സ്ത്രീകളുടെ രക്ഷാകര്‍തൃത്വം മുസ്‌ലിം വിരുദ്ധ സമീപനങ്ങള്‍ കൊണ്ട് കുപ്രസിദ്ധരായ ബിജെപി ഏറ്റെടുക്കേണ്ടതില്ല. കുടുംബത്തിന്റെ ആശ്രയമായ യുവാക്കളെ കള്ളക്കേസില്‍ കുരുക്കി ജയിലുകളില്‍ അടക്കുകയും മുസ്‌ലിംകള്‍ക്കെതിരേ ആള്‍ക്കൂട്ട അക്രമങ്ങളും മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ നടത്തുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന ബിജെപിയാണ് ഇപ്പോള്‍ മുസ്‌ലിം സ്ത്രീ സംരക്ഷകരായി മുതലക്കണ്ണീര്‍ ഒഴുക്കുന്നത്.

ഹിന്ദുത്വ അക്രമികള്‍ ക്ഷേത്രത്തില്‍ വച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ എട്ടുവയസ്സുകാരിയുടെ ഘാതകരെ സംരക്ഷിക്കാന്‍ ഇടപെട്ട പാര്‍ട്ടിയാണ് ബിജെപി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം സംഘടനയായ ഹിന്ദു യുവവാഹിനി വനിതാ നേതാവ് മീനാക്ഷി ചൗഹാന്റെ വസതിയില്‍വച്ച് അവരുടെ മകനും ബന്ധുവും ചേര്‍ന്ന്, ബറേലി സ്വദേശിയായ 24കാരി മുസ്‌ലിം സ്ത്രീയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി വീഡിയോയില്‍ പകര്‍ത്തി. ഹിന്ദു യുവവാഹിനിയുടെ പ്രവര്‍ത്തകരായ അനികേത് ചൗഹാനും ബന്ധു അജയ് ചൗഹാനും ചേര്‍ന്നാണ് ഹീന കൃത്യം നടത്തിയത്.

ജൂലൈ 15നാണ് സംഭവം നടന്നതെങ്കിലും ജൂലൈ 28നാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്. മുസ്‌ലിം സ്ത്രീകള്‍ക്ക് നേരെ ഇത്തരം ക്രൂരതകള്‍ രാജ്യത്ത് നിത്യ സംഭവങ്ങളാവുമ്പോള്‍ നടപടിയെടുക്കാന്‍ തയ്യാറാവാതെ അക്രമികളെ സംരക്ഷിക്കുന്നവര്‍ 'മുസ്‌ലിം സംരക്ഷണ ദിനം' ആചരിക്കുന്നത് വഞ്ചനയുടെ മറ്റൊരു മുഖമാണ്. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നേരെ നിരന്തരമായ അക്രമങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചനത്തെ മാത്രം പ്രശ്‌നവല്‍ക്കരിക്കുന്നത് ശുദ്ധ തട്ടിപ്പാണ്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ തകര്‍ത്ത് രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുക എന്നതാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലെ ഗൂഢലക്ഷ്യമെന്നും നാഷനല്‍ വിമന്‍സ് ഫ്രണ്ട് കൂട്ടിച്ചേര്‍ത്തു.

Muslim Women's Rights Day: BJP government's action is insults: NWF


Next Story

RELATED STORIES

Share it