Sub Lead

പാര്‍ലമെന്റിനെ ഫുട്‌ബോള്‍ 'മൈതാനമാക്കി' തൃണമൂല്‍ കോണ്‍ഗ്രസ് എംപി

തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുന്‍ ഇന്ത്യന്‍ ഫുട്‌ബോളറുമായ പ്രസൂണ്‍ ബാനര്‍ജിയാണ് പാര്‍ലമെന്റിനെ കളിക്കളമാക്കിയത്.

പാര്‍ലമെന്റിനെ ഫുട്‌ബോള്‍ മൈതാനമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് എംപി
X

ന്യൂഡല്‍ഹി: ഫുട്‌ബോള്‍ കളിയെ പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യമുയര്‍ത്തി പാര്‍ലമെന്റ് അങ്കണത്തില്‍ എംപിയുടെ ഫുട്‌ബോള്‍ കളി.തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുന്‍ ഇന്ത്യന്‍ ഫുട്‌ബോളറുമായ പ്രസൂണ്‍ ബാനര്‍ജിയാണ് ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റി പാര്‍ലമെന്റ് അങ്കണം കളിക്കളമാക്കിയത്.

ദേശീയ അടിസ്ഥാനത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഫുട്‌ബോളിനെ അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാവശ്യമായ നടപടികള്‍ സ്വീകരിക്കണന്നും .പ്രസൂണ്‍ ബാനര്‍ജി ആവശ്യമുയര്‍ത്തി.

ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യ കളിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശ്രമിച്ചാല്‍ ഈ നേട്ടം ഇന്ത്യക്ക് കൈവരിക്കാനാകുമെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും പ്രസൂണ്‍ ബാനര്‍ജി പറഞ്ഞു. ഹൗറ ലോക്‌സഭ മണ്ഡലത്തെ പ്രതിനീധികരിക്കുന്ന എംപിയാണ് പ്രസൂണ്‍ ബാനര്‍ജി. 1979ലെ അര്‍ജ്ജുന അവാര്‍ഡ് ജേതാവാണ്. വിവിധ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രസൂണ്‍ ബാനര്‍ജി നയിച്ചിരുന്നു.


Next Story

RELATED STORIES

Share it