Sub Lead

യുപിയില്‍ ഓടുന്ന കാറില്‍ യുവതിയെ ബലാല്‍സംഗം ചെയ്തു

യുപിയില്‍ ഓടുന്ന കാറില്‍ യുവതിയെ ബലാല്‍സംഗം ചെയ്തു
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഓടുന്ന കാറില്‍ യുവതിയെ ബലാല്‍സംഗം ചെയ്തു. ചൊവ്വാഴ്ച സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയെഴുതാന്‍ ആഗ്രയിലേയ്ക്കുവന്ന 21കാരിയാണ് ബലാല്‍സംഗത്തിനിരയായത്. സംഭവത്തില്‍ മുഖ്യപ്രതിയായ തേജ്‌വീറിനെ പോലിസ് അറസ്റ്റുചെയ്തു. യുവതിക്കൊപ്പം കാറില്‍ ആഗ്രയിലേക്ക് വന്നതാണ് ഇയാള്‍. പരീക്ഷ കഴിഞ്ഞ ആഗ്രയില്‍നിന്ന് മടങ്ങുന്ന വഴിയിലാണ് ഇയാള്‍ യുവതിയെ ബലാല്‍സംഗം ചെയ്തതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവത്തിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയെ മഥുരയിലെ കോസി കലനിലെ പ്രാന്തപ്രദേശത്ത് ഉപേക്ഷിച്ചു. ഇയാളുടെ കൂട്ടാളിയായ ദിഗംബര്‍ ഇപ്പോഴും ഒളിവിലാണെന്ന് പോലിസ് സൂപ്രണ്ട് (റൂറല്‍) ശ്രീഷ് ചന്ദ്ര പറഞ്ഞു. 22 നും 25 നും ഇടയില്‍ പ്രായമുള്ള രണ്ട് പ്രതികളും ഹരിയാനയിലെ പല്‍വാളിലെ മാന്‍പൂര്‍ വില്ലേജില്‍ നിന്നുള്ളവരാണ്. രണ്ടാം പ്രതിയെ പിടികൂടാന്‍ രണ്ട് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയ വഴി തേജ്‌വീര്‍ യുവതിയെ പരിചയപ്പെടുന്നത്. യുവതിയുടെ വിശ്വാസം നേടിയെടുത്തതോടെയാണ് ഇയാള്‍ യുവതിക്കൊപ്പം കാറില്‍ ആഗ്രയിലേക്ക് കൂട്ടുപോയത്. യുവതിയുടെ സഹോദരന്‍ നല്‍കിയ എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. 161ാം വകുപ്പ് പ്രകാരം മൊഴി രേഖപ്പെടുത്തിയതായി പോലിസ് പറഞ്ഞു. കൃത്യത്തിന് ഉപയോഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it