മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്: അലനെയും താഹയെയും എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു
നാളെ മുതലാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.നിലവില്‍ ഇരുവരും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. നാളെ രാവിലെ 11 ന് ഇരുവരെയും ഹാജരാക്കാനും കോടതി ഉത്തരവിട്ടു.ഏഴു ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ ഐ എയുടെ ആവശ്യം. എന്നാല്‍ ഇതിനെ പ്രതിഭാഗം അഭിഭാഷകന് എതിര്‍ത്തു.എന്നാല്‍ പ്രതികളില്‍ നിന്നും മാവോവാദവുമായി ബന്ധപ്പെട്ട ബുക്ക്ലെറ്റുകളും മറ്റു പിടിച്ചെടുത്തിട്ടുള്ളതായി കോടതി നിരീക്ഷിച്ചു.ഇവ എങ്ങനെ പ്രതികളുടെ കൈവശം എത്തിയെന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു.തുടര്‍ന്നാണ് ഇരുവരേയും ആറു ദിവസം എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്
കൊച്ചി:മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാം കാവില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ അലന് ഷുഹൈബ്, താഹാ ഫസല്‍ എന്നീ വിദ്യാര്‍ഥികളെ കൊച്ചി എന്‍ ഐ എ പ്രത്യേക കോടതി ആറു ദിവസം എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു.നാളെ മുതലാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.നിലവില്‍ ഇരുവരും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. നാളെ രാവിലെ 11 ന് ഇരുവരെയും ഹാജരാക്കാനും കോടതി ഉത്തരവിട്ടു.ഏഴു ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ ഐ എയുടെ ആവശ്യം. എന്നാല്‍ ഇതിനെ പ്രതിഭാഗം അഭിഭാഷകന് എതിര്‍ത്തു.
എന്നാല്‍ പ്രതികളില്‍ നിന്നും മാവോവാദവുമായി ബന്ധപ്പെട്ട ബുക്ക്ലെറ്റുകളും മറ്റു പിടിച്ചെടുത്തിട്ടുള്ളതായി കോടതി നിരീക്ഷിച്ചു.ഇവ എങ്ങനെ പ്രതികളുടെ കൈവശം എത്തിയെന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു.തുടര്‍ന്നാണ് ഇരുവരെയും ആറു ദിവസം എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്.നേരത്തെ ഇരുവരെയും അടുത്ത മാസം 17 വരെ എന്‍ ഐ എ കോടതി റിമാന്റ് ചെയ്തിരുന്നു.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് ഇവരെ റിമാന്റ് ചെയ്തിരുന്നത്.ഇരുവരേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അതിനായി വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് കോടതിയില്‍ എന്‍ ഐ എ സംഘം അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ ഉത്തരവുണ്ടായിരിക്കുന്നത്.
മാവോവാദി ബന്ധം ആരോപിച്ച് കഴിഞ്ഞ നവംബര്‍ ഒന്നിനാണ് അലന് ഷുഹൈബിനെയും താഹാ ഫസലിനെയും കോഴിക്കോട് പന്തീരാങ്കാവില്‍ പോലിസ് കസറ്റഡിയില്‍ എടുക്കുന്നത് തുടര്‍ന്ന് യുഎപിഎ ചുമത്തി ഇരുവരയെുംഅറസ്റ്റു ചെയ്യുകയായിരുന്നു. ഇവരുടെ ബാഗില്‍ നിന്ന് മാവോവാദി അനൂകൂല ലഘുലേഖകകളും വീട്ടില്‍ നടത്തിയ റെയ്ഡില്‍ പെന്‍ഡ്രൈവും ലാപ്ടോപ്പും സിം കാര്‍ഡും നിരോധിത മാവോവാദി സംഘടനയുടെ ബാനറുകളും പിടിച്ചെടുത്തുവെന്നായിരുന്നു പോലിസ് പറഞ്ഞത്.തുടര്‍ന്ന് റിമാന്റില്‍ കഴിഞ്ഞുവരുന്ന ഇരുവരും ജാമ്യം തേടി കോഴിക്കോട് ജില്ലാ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്‍കിയിരുന്നുവെങ്കിലും തള്ളിയിരുന്നു.നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ചുമത്തിയ ഇരുവര്‍ക്കുമെതിരേ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ കോടതി തള്ളിയത് . കഴിഞ്ഞ ഡിസംബര്‍ 20 നാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തത്.
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT