Sub Lead

വഴിക്കടവില്‍ മാവോവാദി വെടിവയ്പ്; കേരള, തമിഴ്‌നാട് പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി

ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ സാന്നിധ്യം കണ്ടെത്തി മാവോവാദികളെ പിടികൂടാനുള്ള തമിഴ്‌നാട് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ശ്രമത്തിനിടെയാണ് സംഭവം.

വഴിക്കടവില്‍ മാവോവാദി വെടിവയ്പ്; കേരള, തമിഴ്‌നാട് പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി
X

മലപ്പുറം: വഴിക്കടവ് മരുതയില്‍ ടാസ്‌ക് ഫോഴ്‌സിന്റെ പരിശോധനയ്ക്കിടെ മാവോവാദികള്‍ വെടിയുതിര്‍ത്തതായി പോലിസ്. തുടര്‍ന്ന് ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ട മാവോവാദി സംഘത്തെ കണ്ടെത്താന്‍ കേരള, തമിഴ്‌നാട് പോലിസ് സംയുക്ത പരിശോധന തുടങ്ങി. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ സാന്നിധ്യം കണ്ടെത്തി മാവോവാദികളെ പിടികൂടാനുള്ള തമിഴ്‌നാട് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ശ്രമത്തിനിടെയാണ് സംഭവം.

സമീപത്തെ ക്യാംപിലുണ്ടായിരുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി ഏറുമാടത്തിലുണ്ടായിരുന്ന മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ ഏറുമാടത്തിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടു.

മരുത കുട്ടിപ്പാറയ്ക്ക് സമീപം മാവോവാദി ക്യാംപ് പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജറുകളും പാത്രങ്ങളും പലചരക്കുസാധനങ്ങളും ക്യാംപില്‍നിന്നു കണ്ടെത്തിയതായി പോലിസ് പറഞ്ഞു.

സംഭവത്തിനു പിന്നാലെ കേരളത്തില്‍ നിന്നുള്ള കൂടുതല്‍ സായുധസംഘം സ്ഥലത്തെത്തി. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒരു സംഘം മരുത വഴിയും കേരള പോലിസും തണ്ടര്‍ബോള്‍ട്ടും നാടുകാണിയോടു ചേര്‍ന്ന സ്ഥലങ്ങളിലും തിരച്ചില്‍ തുടരുകയാണ്. ചുരത്തിലും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും പോലിസ് നിരീക്ഷണം ശക്തമാക്കി. മലപ്പുറം ജില്ല പോലിസ് മേധാവി യു അബ്ദുല്‍ കരീമും സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.

Next Story

RELATED STORIES

Share it