Sub Lead

ജാമ്യ വ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹര്‍ജി നാളെ സുപ്രിംകോടതി പരിഗണിക്കും

ഈ മാസം അഞ്ചിന് ഹര്‍ജി പ്രഥമ പരിഗണനക്കെടുത്തപ്പോള്‍ മഅ്ദനി അപകടകാരിയായ മനുഷ്യനാണെന്ന് അസാധാരണ പരാമര്‍ശം നടത്തിയ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ ബഞ്ച് തന്നെയാണ് നാളെ ഹര്‍ജി പരിഗണിക്കുക.

ജാമ്യ വ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹര്‍ജി നാളെ സുപ്രിംകോടതി പരിഗണിക്കും
X

പി സി അബ്ദുല്ല

ബംഗളൂരു: കേരളത്തില്‍ താമസിച്ച് ചികിത്സിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നല്‍കിയ ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും. ഈ മാസം അഞ്ചിന് ഹര്‍ജി പ്രഥമ പരിഗണനക്കെടുത്തപ്പോള്‍ മഅ്ദനി അപകടകാരിയായ മനുഷ്യനാണെന്ന് അസാധാരണ പരാമര്‍ശം നടത്തിയ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ ബഞ്ച് തന്നെയാണ് നാളെ ഹര്‍ജി പരിഗണിക്കുക.

'അപകടകാരി' എന്ന് അടിസ്ഥാനരഹിതമായ മുന്‍വിധി പറഞ്ഞ ജഡ്ജി തന്നെയാണ് കേസ് പരിഗണിക്കുന്നതെന്നതിനാല്‍ സാധാരണനിലയില്‍ നീതി പ്രതീക്ഷിക്കാവുന്ന സാഹചര്യവുമില്ലെങ്കിലും നാഥന്റെ ഭാഗത്തു നിന്നുമുള്ള നന്മയ്ക്കായി സഹോദരങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് മഅ്ദനി അഭ്യര്‍ഥിച്ചു.

സാധാരണ കോടതി നടപടികള്‍ക്ക് വിരുദ്ധമായി കര്‍ണാടകയ്ക്ക് നോട്ടീസ് നല്‍കുന്നതിന് മുമ്പ് തന്നെ പച്ചക്കള്ളങ്ങള്‍ നിറഞ്ഞ എതിര്‍ സത്യവാങ്മൂലം കര്‍ണാടക പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയതായി അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ അറിയിച്ചു.

ബംഗളൂരു കേസില്‍ 2014ല്‍ മദനിക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ബെംഗളൂരുവില്‍ തന്നെ തുടരണം എന്ന വ്യവസ്ഥ കോടതി അന്ന് പുറപ്പെടിവിച്ചിരുന്നു. കോടതിയുടെ ജാമ്യ വ്യവസ്ഥ ഒരു ഘട്ടത്തിലും മദനി ലംഘിച്ചിട്ടില്ല എന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ജയന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ മഅ്ദിനിക്കെതിരേ കേസുകളൊന്നുമില്ലെന്നും അഭിഭാഷകര്‍ അറിയിച്ചു. എന്നാല്‍ മദനിയും ആയി ബന്ധപ്പെട്ട ഒരു കേസ് മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലയളവില്‍ താന്‍ പരിഗണിച്ചിരുന്നോ എന്ന് സംശയം ഉള്ളതായി ഇന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെയെക്ക് ഒപ്പം കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് വി രാമസുബ്രമണ്യം ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് ആണ് മദനിയുടെ അപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിയത്.

ബംഗളൂരുവില്‍ കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നതിനാല്‍ ആവശ്യമായ ചികത്സ ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ആണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മദനി സുപ്രിം കോടതിയെ സമീപിച്ചത്. പിതാവിന്റെ ആരോഗ്യ സ്ഥിതിയും മോശമാണെന്ന് മദനി തന്റെ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2008 ജൂലൈ 25നു നടന്ന ബംഗളുരു സ്‌ഫോടനത്തിന്റെ പേരില്‍ കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് 2010 ആഗസ്റ്റ് 17നാണ് അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തത്. സ്‌ഫോടന ഗൂഡാലോചനയില്‍ പങ്കെടുത്തു എന്നാരോപിച്ച് 31ാം പ്രതിയായാണ് കേസില്‍ ഉള്‍പ്പെടുത്തിയത്. 2011 ഫെബ്രുവരി 11നു കര്‍ണാടക ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. ഏറെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കിടയില്‍

2014 ജൂലൈ 11ന് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മഅ്ദനിക്ക് സുപ്രിം കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചു. ഒരുമാസത്തേക്കായിരുന്നു ജാമ്യം.

ആ വര്‍ഷം നംവംബര്‍ 14ന് സുപ്രിം കോടതി ജാമ്യം സ്ഥിരപ്പെടുത്തി. എന്നാല്‍, കേസില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുമെന്ന കര്‍ണാടകത്തിന്റെ ഉറപ്പ് പരിഗണിച്ച് ബംഗളൂരു വിട്ടു പോവരുതെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥയില്‍ സുപ്രിം കോടതി ഇളവനുവദിച്ചില്ല. വിദഗ്ദ ചികില്‍സക്കായി കേരളത്തിലേക്കു പോവാന്‍ അനുവദിക്കണയെന്ന ആശ്യവും പരിഗണിക്കപ്പെട്ടില്ല. ബംഗളൂരു ബെന്‍സന്‍ ടൗണില്‍ വീട് വാടകയ്‌ക്കെടുത്താണ് മഅ്ദനി താമസിക്കുന്നത്.

ഗുരുതര വൃക്ക, ഹൃദയരോഗങ്ങളുണ്ടെന്നും കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ബംഗളുരു സുരക്ഷിതമല്ലെന്നും സ്വദേശത്തു ചികിത്സ തുടരാന്‍ അനുവദിക്കണമെന്നുമാണു മഅദനിയുടെ അപേക്ഷ. മൂത്രാശയരോഗത്തിനു ശസ്ത്രക്രിയ ആവശ്യമാണ്. കൊല്ലത്തെ ആശുപത്രിയില്‍ മികച്ച ചികിത്സയും ചെലവ് കുറവാണ് തുടങ്ങിയ വസ്തുതകളാണ് ഹര്‍ജിയില്‍ മഅ്ദനി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Next Story

RELATED STORIES

Share it