Sub Lead

ലോക്ക് ഡൗണ്‍; പാസുമായി നാട്ടിലെത്തിയ യുവാവ് കാറില്‍ നിന്നിറങ്ങാനാവാതെ മണിക്കൂറുകള്‍ നടുറോഡില്‍

തമിഴ്‌നാട് ചെങ്കല്‍പേട്ട് പെരുമ്പക്കം ഷനു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ചളവറ സ്വദേശിക്കാണ് ആരോഗ്യ വകുപ്പിന്റേയും ചളവറ ഗ്രാമപ്പഞ്ചായത്തിന്റെയും അനാസ്ഥകാരണം മണിക്കൂറുകള്‍ കാറില്‍ നിന്നിറങ്ങാനാവാതെ നടുറോഡില്‍ കഴിയേണ്ടിവന്നത്.

ലോക്ക് ഡൗണ്‍; പാസുമായി നാട്ടിലെത്തിയ യുവാവ് കാറില്‍ നിന്നിറങ്ങാനാവാതെ മണിക്കൂറുകള്‍ നടുറോഡില്‍
X

ചെര്‍പ്പുളശ്ശേരി: ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങാനാവാതെ ജോലി സ്ഥലത്ത് കഴിഞ്ഞ യുവാവ് പാസ്സുമായി നാട്ടിലെത്തിയപ്പോള്‍ സ്വന്തം കാറില്‍ നിന്നിറങ്ങാനാവാതെ മണിക്കൂറുകള്‍ നടുറോഡില്‍. തമിഴ്‌നാട് ചെങ്കല്‍പേട്ട് പെരുമ്പക്കം ഷനു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ചളവറ സ്വദേശിക്കാണ് ആരോഗ്യ വകുപ്പിന്റേയും ചളവറ ഗ്രാമപ്പഞ്ചായത്തിന്റെയും അനാസ്ഥകാരണം മണിക്കൂറുകള്‍ കാറില്‍ നിന്നിറങ്ങാനാവാതെ നടുറോഡില്‍ കഴിയേണ്ടിവന്നത്.

നാട്ടില്‍ വന്ന് പോയി മൂന്നു മാസം കഴിഞ്ഞ യുവാവ് ലോക്ക് ഡൗണ്‍ കാരണം നാട്ടില്‍ പോരാനാകാതെ ജോലി സ്ഥലത്ത് കുടുങ്ങുകയായിരുന്നു. അപേക്ഷ നല്‍കി മെയ് 11നാണ് പാസ് ലഭിച്ചത്. വെള്ളിയാഴ്ച രാത്രി 10ന് ജോലി സ്ഥലത്ത് നിന്നും സ്വന്തം കാറില്‍ വാളയാര്‍ വഴി ശനിയാഴ്ച്ച രവിലെ 7.30 ഓടെ ഒരു തടസ്സവുമില്ലാതെ കേരളത്തിലേക്ക് കടന്നു. ചെക്ക് പോസ്റ്റില്‍ നിന്നും ക്വാറന്റൈനില്‍ ഇരിക്കണമെന്നും ആരോഗ്യ വകുപ്പിനേയും പഞ്ചായത്തിനെയും അറിയിക്കണമെന്നും പറഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വരുന്നതിന് മുമ്പ് തന്നെ ക്വാറന്റൈനില്‍ ഇരിക്കുന്നതിന് വീട്ടിലെ അസൗകര്യത്തെപറ്റി ആശാവര്‍ക്കറെയും വാര്‍ഡ് മെമ്പറെയും യുവാവ് ഫോണ്‍ മുഖേന ബന്ധപ്പെട്ടിരുന്നു. തടസ്സമൊന്നുമില്ലെന്നും എല്ലാ സൗകര്യവും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ടണും ഇവിടെ എത്തുമ്പോള്‍ വിളിച്ചാല്‍ മതിയെന്നുമാണ് ആശാവര്‍ക്കര്‍ അറിയിച്ചത്. രാവിലെ പാസ് എല്ലാം ശരിയായി ജില്ലയിലേക്ക് കടന്നപ്പോള്‍ തന്നെ ആശാ വര്‍ക്കറെയും മെമ്പറേയും വീണ്ടും വിളിച്ചറിയിച്ചു. മെമ്പര്‍ പഞ്ചായത്തിലേക്ക് പോകാനാണ് പറഞ്ഞത്.

ആശാ വര്‍ക്കര്‍ ഉടന്‍ എല്ലാം ശരിയാക്കാം എന്നും പറഞ്ഞു. രാവിലെ പത്തരയോടെ പഞ്ചായത്ത് പരിസരത്തെത്തി താന്‍ എത്തിയ വിവരം പഞ്ചായത്തില്‍ നല്‍കിയിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ് ആരോഗ്യ വകുപ്പും പഞ്ചായത്തധികൃതരും ക്വാറന്റൈനിലേക്ക് യുവാവിനെ മാറ്റിയത്. ഇതിനിടെ പോലിസും സ്ഥലത്തെത്തിയിരുന്നു. അതേസമയം യുവാവ് പാസോടുകൂടി നാട്ടില്‍ എത്തുന്ന മെസേജ് പഞ്ചായത്തില്‍ ലഭിക്കാത്തതാണ് ക്വാറന്റൈനിലേക്ക് മാറ്റാന്‍ താമസം വന്നതെന്ന മറുപടിയാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്നത്.

Next Story

RELATED STORIES

Share it