ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്: ഒരാള്‍ കൂടി കസ്റ്റഡിയില്‍; പിന്നില്‍ രവി പൂജാരി തന്നെ; ക്വട്ടേഷന്‍ 50 ലക്ഷത്തിനെന്ന് ക്രൈംബ്രാഞ്ച്
അറസ്റ്റിലായ ബിലാലിനെയും വിപിനെയും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി. രവി പൂജാരുമായി അടുപ്പമുള്ള കാസര്‍കോഡ് സ്വദേശിയാണ് ബിലാലിനും വിപിനും ക്വട്ടേഷന്‍ നല്‍കുന്നത്.50 ലക്ഷം രൂപയായിരുന്നു ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്.എന്നാല്‍ 45,000 രൂപ മാത്രമാണ് നല്‍കിയത്.നടിയുടെ കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിനുള്ളില്‍ കയറി വെടിയുതിര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യണമെന്നുമായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്.
കൊച്ചി: നടി ലീന മരിയ പോളിന്റെ എറണാകുളം കടവന്ത്രയിലെ ആഡംബര ബ്യൂട്ടിപാര്‍ലറിനു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാളെക്കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. കേസില്‍ അറസ്റ്റിലായ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത ആലുവ കോമ്പാറ സ്വദേശി ബിലാല്‍(25),എറണാകുളം കൊച്ചു കടവന്ത്ര സ്വദേശി വിപിന്‍(30) എന്നിവര്‍ക്ക് കാസര്‍കോഡ് സ്വദേശിയുടെ നിര്‍ദേശാനുസരണം വാഹനവും മറ്റും എത്തിച്ചു നല്കിയ കലൂര്‍ പോണേക്കര സ്വദേശി അല്‍ത്താഫ് ആണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നാണ് അറിയുന്നത്.ബിലാലിനെയും വിപിനെയും ക്രൈംബ്രാഞ്ച് ബ്യൂടി പാര്‍ലറിലെത്തിച്ച് തെളിവെടുപ്പ് നടത്തി.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി ഇരുവരെയും അന്വേഷണ സംഘം കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി.നാലു ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്. സംഭവത്തിനു പിന്നില്‍ രവി പൂജാരി തന്നെയാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.സംഭവത്തിന് ഒരു മാസം മുമ്പ് രവി പൂജാരി നടി ലീന മരിയ പോളിനെ ഫോണില്‍ വിളിച്ച് 25 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. പണം നല്‍കിയില്ലെങ്കില്‍ തന്റെ ആളുകള്‍ സ്ഥാപനവും താമസിക്കുന്ന സ്ഥലവും വെടിവെച്ച് തകര്‍ക്കുമെന്ന് പല തവണ രവി പൂജാരി വിളിച്ചു ഭീഷണിപെടുത്തി.
രവി പൂജാരുമായി അടുപ്പമുള്ള കാസര്‍കോഡ് സ്വദേശിയാണ് ബിലാലിനും വിപിനും ക്വട്ടേഷന്‍ നല്‍കുന്നത്.50 ലക്ഷം രൂപയായിരുന്നു ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്.നടിയുടെ കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിനുള്ളില്‍ കയറി വെടിയുതിര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യണമെന്നുമായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്.തുടര്‍ന്ന് വെടിയുതിര്‍ക്കാനുള്ള തോക്കുകളും സഞ്ചരിക്കാനുള്ള മോട്ടോര്‍ സൈക്കിളും എറണാകുളത്ത് എത്തിച്ചു കൊടുത്തു.ഇതു പ്രകാരം ഇവര്‍ കഴിഞ്ഞ ഡിസംബര്‍ 15 ന് ഉച്ചകഴിഞ്ഞ കളമശേരി ഭാഗത്ത് നിന്നും ബൈക്കില്‍ പുറപപെട്ട് സീപോര്‍ട് എയര്‍പോര്‍ട് റോഡുവഴി കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിനു മുന്‍ വശമെത്തിയെങ്കിലും ഉളളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.ഇതേ തുടര്‍ന്ന് ഇവര്‍ പുറത്ത് നിന്നും വെടിയുതിര്‍ത്ത ശേഷം ബൈക്കില്‍ വന്ന വഴി തന്നെ തിരികെ പോയി ആലുവ എന്‍ എ ഡി ഭാഗത്ത് എത്തി അവിടെ കാടുപിടിച്ചു കിടക്കുന്ന അമേരിക്ക എന്നറിയപ്പെടുന്ന ഒളിസങ്കേതത്തില്‍ കഴിഞ്ഞു.
പിന്നീട് ഇരുവരും കാസര്‍കോഡ് എത്തി അവിടെ ഒളിവില്‍ കഴിഞ്ഞു. 50 ലക്ഷം രൂപയായിരുന്നു വാഗ്ദനാമെങ്കിലും ഇരുവര്‍ക്കും 45,000 രൂപ മാത്രമെ ലഭിച്ചുള്ളുവെന്നും പോലീസ് പറഞ്ഞു.വെടിയുതിര്‍ക്കാനുപയോഗിച്ച തോക്കുകളും പോലീസ് കണ്ടെടുത്തു. രവി പൂജാരിക്കു വേണ്ടി ക്വട്ടേഷന്‍ നല്കിയ കാസര് കോഡ് സ്വദേശിയെയും കൊല്ലത്തുള്ള ഒരു ഡോക്ടറുയെും കണ്ടെത്തേണ്ടതുണ്ട് ഇവര്‍ക്കായുളള അന്വേഷണം നടന്നു വരികയാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. അറസ്റ്റിലായവര്‍ തന്നെയാണ് വെടിയുതിര്‍ത്തതെന്ന് കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.സംഭവത്തിനു പിന്നില്‍ രവി പൂജാരിയാണെന്ന് വ്യക്തമാക്കി നേരത്തെ തന്നെ കുറ്റ പത്രം നല്‍കിയിട്ടുണ്ട്.ക്വട്ടേഷന്‍ തന്നെയാണെന്ന് വ്യക്തമായതായും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഐജി എസ് ശ്രീജിത് പറഞ്ഞു
RELATED STORIES
കെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT