Sub Lead

15 വിമത എംഎല്‍എമാരുടെ രാജി; സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

രാജിവെക്കുക എന്ന മൗലിക അവകാശം സംരക്ഷിക്കണം എന്നാണ് വിമത എംഎല്‍എമാരും പ്രധാന ആവശ്യം. രാജിയിലോ, അയോഗ്യതയിലോ നിശ്ചിത സമയത്തിനകം തീരുമാനം എടുക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് സ്പീക്കറും വാദിച്ചു.

15 വിമത എംഎല്‍എമാരുടെ രാജി; സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്
X

ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന സുപ്രീംകോടതിയുടെ വിധി ഇന്ന്. രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ കോടതിയാണ് വിധി പറയുക.

രാജിവെക്കുക എന്ന മൗലിക അവകാശം സംരക്ഷിക്കണം എന്നാണ് വിമത എംഎല്‍എമാരും പ്രധാന ആവശ്യം. രാജിയിലോ, അയോഗ്യതയിലോ നിശ്ചിത സമയത്തിനകം തീരുമാനം എടുക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് സ്പീക്കറും വാദിച്ചു. എന്നാല്‍, കോടതിയുടെ അധികാരപരിധിയെ സ്പീക്കര്‍ ചോദ്യം ചെയ്യുകയാണെന്ന് ഇന്നലെ കേസില്‍ വാദം കേള്‍ക്കവെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

ജൂലായ് ആറിന് എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കിയിട്ടും സ്പീക്കര്‍ ഒരു നടപടിയും എടുത്തില്ല. അതുകൊണ്ടാണ് എംഎല്‍എമാര്‍ക്ക് കോടതിയെ സമീപിക്കേണ്ടിവന്നത്. എന്തുകൊണ്ടാണ് സ്പീക്കര്‍ തീരുമാനം എടുക്കാതിരുന്നത് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. സ്വന്തം കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാതെ കോടതിയുടെ ഭരണഘടനപരമായ പരിമിതികള്‍ ചൂണ്ടിക്കാണിക്കുകയാണ് സ്പീക്കര്‍ എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്നലെ കുറ്റപ്പെടുത്തി. കര്‍ണാടകത്തില്‍ നാളെയാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.

Next Story

RELATED STORIES

Share it