Sub Lead

അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമം: ഗല്‍വാന്‍ താഴ്‌വരയിലെ ത്യാഗം വെറുതെയാകില്ല- വ്യോമസേനാമേധാവി

വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍പോലും ഇന്ത്യന്‍ സൈനികര്‍ നടത്തിയ ധീരമായ പോരാട്ടം ഇന്ത്യയുടെ പരമാധികാരം എന്തു വിലകൊടുത്തും സംരക്ഷിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ ഉദാഹരണമാണ് -എയര്‍ ചീഫ് മാര്‍ഷല്‍ ഭദൗരിയ വ്യക്തമാക്കി.

അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമം: ഗല്‍വാന്‍ താഴ്‌വരയിലെ ത്യാഗം വെറുതെയാകില്ല- വ്യോമസേനാമേധാവി
X

ന്യൂഡല്‍ഹി: ഇന്ത്യാ ചൈനാ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് വ്യോമസേനാ മേധാവി ആര്‍ കെ എസ് ഭദൗരിയ. ഹൈദരാബാദിന് സമീപമുള്ള എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നടന്ന സംയുക്ത ബിരുദ പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനയുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍പോലും ഇന്ത്യന്‍ സൈനികര്‍ നടത്തിയ ധീരമായ പോരാട്ടം ഇന്ത്യയുടെ പരമാധികാരം എന്തു വിലകൊടുത്തും സംരക്ഷിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ ഉദാഹരണമാണ്. സമാധാനം ഉറപ്പുവരുത്താനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും ഏത് ആക്‌സമിക സാഹചര്യങ്ങളെയും നേരിടാന്‍ തയ്യാറാണെന്നും എയര്‍ ചീഫ് മാര്‍ഷല്‍ ഭദൗരിയ വ്യക്തമാക്കി.

ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു പ്രകോപനത്തെയും ചെറുക്കാന്‍ ഇന്ത്യന്‍സൈന്യം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സൈന്യം നിരീക്ഷിച്ച് വരികയാണ്. അതിര്‍ത്തിയില്‍ എന്ത് പ്രകോപനം ഉണ്ടെങ്കിലും നേരിടാന്‍ സജ്ജമാണ് ഇന്ത്യന്‍ സൈന്യം. അതീവ ജാഗ്രതയോടെയാണ് സൈന്യം സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതെന്നും വ്യോമസേനാ മേധാവി അറിയിച്ചു.

ഇന്ത്യ-ചൈന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ലഡാക്കിലെ ലേ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

സേനയുടെ പോര്‍വിമാനങ്ങള്‍ അതിജാഗ്രതയോടെ നില്‍ക്കവേ, സന്നാഹങ്ങള്‍ വിലയിരുത്താനാണ് അദ്ദേഹം മുന്‍കൂട്ടി നിശ്ചയിക്കാതെ എത്തിയത്.

സംയുക്തസേനാമേധാവി ബിപിന്‍ റാവത്തുമായും കരസേനാമേധാവി എം എം നരവണെയുമായുമുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഭദൗരിയ ലേയിലെയും ശ്രീനഗറിലെയും വ്യോമസേനാകേന്ദ്രങ്ങളിലെത്തിയത്.


Next Story

RELATED STORIES

Share it