Sub Lead

മൂന്നു മാസത്തെ സാവകാശം കിട്ടിയിരുന്നെങ്കില്‍ ധര്‍മടത്ത് മല്‍സരിക്കുമായിരുന്നു: കെ സുധാകരന്‍

മൂന്നു മാസത്തെ സാവകാശം കിട്ടിയിരുന്നെങ്കില്‍ ധര്‍മടത്ത് മല്‍സരിക്കുമായിരുന്നു: കെ സുധാകരന്‍
X

കണ്ണൂര്‍: മൂന്ന് മാസത്തെ സാവകാശം കിട്ടിയിരുന്നെങ്കില്‍ താന്‍ ധര്‍മ്മടം മണ്ഡലത്തില്‍ പിണറായി വിജയനെതിരേ മത്സരിക്കുമായിരുന്നുവെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. മല്‍സരിക്കാന്‍ പാര്‍ട്ടി നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കില്‍ താന്‍ തയ്യാറായിരുന്നു. മല്‍സരിക്കുകയും മണ്ഡലത്തില്‍ നല്ല ചലനം ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ യാതൊരു വിധ സൂചനയും ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി തനിക്ക് ജീവിതവും ജീവനുമാണ്. കോണ്‍ഗ്രസിനു വേണ്ടി ജീവിതം ഇന്‍വെസ്റ്റ് ചെയ്തയാളാണ് ഞാന്‍. കോണ്‍ഗ്രസ് നിലനില്‍ക്കുന്ന കാലത്തോളം മറ്റൊരു ആലോചനയുമില്ല. കഥകള്‍ ചമയ്‌ക്കേണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ കെ സുധാകരന്‍ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മുന്നൊരുക്കത്തിന് സമയം ലഭിച്ചില്ലെന്ന് പറഞ്ഞ് പിന്‍മാറിയിരുന്നു. ജില്ലയില്‍ യുഡിഎഫ് മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ സജീവമാകേണ്ടതിന്റെ ആവശ്യകതയുള്ളതിനാലാണ് പിന്‍മാറുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഡിസിസി സെക്രട്ടറി സി രഘുനാഥാണ് ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥി.

K Sudhakaran about Dharmadam

Next Story

RELATED STORIES

Share it