Sub Lead

ഫസല്‍ വധക്കേസ്: സിബിഐ തുടരന്വേഷണം സത്യസന്ധമായി നടത്തിയില്ലെന്ന് സിപിഎം

ഫസല്‍ വധക്കേസ്: സിബിഐ തുടരന്വേഷണം സത്യസന്ധമായി നടത്തിയില്ലെന്ന് സിപിഎം
X

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ സിബിഐ തുടരന്വേഷണം സത്യസന്ധമായും കാര്യക്ഷമമായും നടത്തണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു കേസില്‍ പിടികൂടിയ കുപ്പി സുബീഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആര്‍എസ്എസ്സാണ് കൊലപാതകത്തിന് പിന്നിലെന്ന് തുറന്നുപറഞ്ഞിട്ടും വേണ്ട രീതിയില്‍ അന്വേഷണം നടത്താന്‍ സിബിഐ തയ്യാറാവുന്നില്ല. സുബീഷ് മൊഴി നല്‍കിയത് മറ്റൊരു കേസ് അന്വേഷിക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കാണ്.

അത് കെട്ടിച്ചമച്ചതാണെന്ന് ഒരിക്കലും പറയാനാവില്ല. മാത്രമല്ല, അതിന്റെ ദൃശ്യങ്ങള്‍ ചാനലുകളിലൂടെ പ്രചരിച്ചതാണ്. യാതൊരു തെളിവുമില്ലാത്ത കള്ളക്കേസില്‍ കുടുക്കി അന്നത്തെ സിപിഎം തലശേരി ഏരിയാ സെക്രട്ടറി കാരായി രാജനെയും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി രാജനെയും എട്ടുവര്‍ഷം ജയിലില്‍ കിടത്തുകയാണ് ചെയ്തത്. അവര്‍ക്ക് ജന്‍മനാടായ കതിരൂരും തിരുവങ്ങാടും തലശ്ശേരി കോ- ഓപറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിലും പാര്‍ട്ടി സ്വീകരണമൊരുക്കിയിട്ടുണ്ട്.

കണ്ണുരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ പുര്‍ത്തിയായിട്ടുണ്ട്. വനിതാ ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാര്‍ ഇത്തവണ കൂടുതലായി പാര്‍ട്ടി സമ്മേളനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാടായി, പേരാവൂര്‍ ഏരിയാ സമ്മേളനങ്ങളും പൂര്‍ത്തീകരിച്ചു. രണ്ട് ലോക്കല്‍ സമ്മേളനങ്ങളില്‍ നടന്ന അച്ചടക്ക ലംഘനം പാര്‍ട്ടി ഗൗരവകരമായാണ് കാണുന്നത്. ഇതിനെതിരേ പാര്‍ട്ടി നടപടിയുണ്ടാവും. അച്ചടക്ക ലംഘനം പാര്‍ട്ടി ഒരിക്കലും അംഗീകരിക്കില്ല.

ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അംഗീകരിക്കുകയും പാര്‍ട്ടിക്കുള്ളില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടുമാണ് സമ്മേളനങ്ങള്‍ നടന്നത്. പാര്‍ട്ടി ഭാരവാഹികളെ നോമിനേഷന്‍ ചെയ്യുന്ന രീതി സിപിഎമ്മില്‍ ഇല്ലെന്നും ജയരാജന്‍ പറഞ്ഞു. പേരാവൂര്‍ ചിട്ടി തട്ടിപ്പുകേസില്‍ നേരത്തേ പറഞ്ഞതുപോലെ പാര്‍ട്ടി നിക്ഷേപകരുടെ കൂടെയാണ്. അതില്‍ മാറ്റമില്ല. ഇതിനായി നിയമപരമായും സംഘടനാപരമായും നടപടിയെടുക്കണം.

പേരാവൂര്‍ ഹൗസ് ബില്‍ഡിങ്ങ് സൊസൈറ്റിക്ക് കുടിശ്ശികയായി കിട്ടാനുള്ള പണം പിരിച്ചെടുക്കുന്നതിന് പാര്‍ട്ടി നേതൃത്വം നല്‍കിവരികയാണെന്നും ഇങ്ങനെ പിരിച്ചുകിട്ടുന്ന പണം നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കുമെന്നും ജയരാജന്‍ പറഞ്ഞു. നിയമപരമായ നടപടികള്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരാണ് സ്വീകരിച്ചുവരുന്നത്. സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഹൗസ് ബില്‍ഡിങ്ങ് സൊസൈറ്റി ചിട്ടി നടത്തിയതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it