Sub Lead

പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് കര്‍ഷക നേതാവ്; പഞ്ചാബില്‍ എല്ലാ സീറ്റിലും മത്സരിക്കും

സംയുക്ത സംഘര്‍ഷ് പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന തന്റെ പാര്‍ട്ടി വരുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ഛാദുനി വ്യക്തമാക്കി.

പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് കര്‍ഷക നേതാവ്; പഞ്ചാബില്‍ എല്ലാ സീറ്റിലും മത്സരിക്കും
X

അമൃത്സര്‍: ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് ഗുര്‍നാം സിംഗ് ഛാദുനി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. സംയുക്ത സംഘര്‍ഷ് പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന തന്റെ പാര്‍ട്ടി വരുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ഛാദുനി വ്യക്തമാക്കി.

കര്‍ഷക സമരം വിജയിച്ച പശ്ചാത്തലത്തില്‍ രൂപീകരിക്കപ്പെടുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ് സംയുക്ത സംഘര്‍ഷ് പാര്‍ട്ടി. ഹരിയാന-പഞ്ചാബ് സംസ്ഥാനങ്ങളിലെ കര്‍ഷകരെ സംഘടിപ്പിച്ചത് ഗുര്‍നാമായിരുന്നു. ഭാരതീയ കിസാന്‍ യൂനിയന്റെ ഹരിയാന അധ്യക്ഷനാണ് ഗുര്‍നാം. ഈ വര്‍ഷം ആഗസ്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ പരിപാടിയ്‌ക്കെതിരേ കര്‍ഷകര്‍ പ്രതിഷേധിച്ചത് ഛാദുനിയുടെ ആഹ്വാനപ്രകാരമായിരുന്നു

അതേസമയം, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ ദേശീയ നേതാവ് രാകേഷ് ടികായത് നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളോ നേതാക്കളോ തിരഞ്ഞെടുപ്പില്‍ തന്റെ പേരോ, പോസ്റ്ററില്‍ തന്റെ ചിത്രമോ പ്രചരണത്തിനുപയോഗിക്കരുതെന്നും ടികായത് വ്യക്തമാക്കി.

താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയും എന്റെ പേരോ ചിത്രമോ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഉപയോഗിക്കരുതെന്നും എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ടികായത്ത് വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷത്തിലേറെയായി സമരം ചെയ്തിരുന്ന കര്‍ഷകര്‍ ഡിസംബര്‍ ഒമ്പതിനാണ് സമരം അവസാനിപ്പിച്ചത്. കര്‍ഷകരുടെ പ്രതിഷേധത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം പിന്‍വലിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കുകയും താങ്ങുവില നിശ്ചയിക്കാനുള്ള കമ്മിറ്റിയുടെ രൂപീകരണത്തിനും ശേഷമാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന് സമരം അവസാനിപ്പിച്ച കര്‍ഷകര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു.

Next Story

RELATED STORIES

Share it