- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു; യുഎഇയില്‍ ഇന്ത്യക്കാരന് ജീവപര്യന്തം തടവ്
മദ്യലഹരിയിലായിരുന്ന പ്രതി 39കാരിയായ ഇന്ത്യക്കാരി യുവതിയെ കത്തി മുനയില്‍ നിര്‍ത്തിയാണ് പീഡിപ്പിച്ചത്.

ദുബയ്: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യക്കാരനെ ദുബയ് പ്രാഥമിക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മദ്യലഹരിയിലായിരുന്ന പ്രതി 39കാരിയായ ഇന്ത്യക്കാരി യുവതിയെ കത്തി മുനയില്‍ നിര്‍ത്തിയാണ് പീഡിപ്പിച്ചത്. നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും വീട്ടിലുണ്ടായിരുന്ന 200 ദിര്‍ഹം മോഷ്ടിക്കുകയും ചെയ്തതായും പ്രോസിക്യൂഷന് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ദുബയിലെ നൈഫില്‍ വെച്ചാണ് സംഭവം. മകനെ സ്കൂള്‍ ബസില്‍ കയറ്റി വിടുന്നതിനായി പുറത്തേക്ക് പോയ യുവതി, അപ്പാര്‍ട്ട്മെന്റിലേക്ക് തിരികെ പോകുന്നതിനിടെ പ്രതി പിന്തുടരുകയായിരുന്നു.
കഴുത്തില്‍ കത്തിവെച്ച ശേഷം വീടിനുള്ളിലേക്ക് കയറാന്‍ പറഞ്ഞു. സഹായത്തിനായി നിലവിളിച്ചെങ്കിലും പരിസരത്ത് ആരുമുണ്ടായിരുന്നില്ല. താന്‍ എതിര്‍ക്കുകയും പ്രതിയെ തള്ളി മാറ്റുകയും ചെയ്തു. എന്നാല്‍ ബലം പ്രയോഗിച്ച് വീടിന്റെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി.
നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ബലാത്സംഗം ചെയ്തു. വീട്ടിലുണ്ടായിരുന്ന 200 ദിര്‍ഹം മോഷ്ടിക്കുകയും, പോലിസിനെ അറിയിച്ചാല്‍ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന പ്രതി, തന്നെ എപ്പോഴും നിരീക്ഷിച്ചിരുന്നതായി അയാള്‍ പറഞ്ഞുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. യുവതി ഭര്‍ത്താവിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹമാണ് നൈഫ് പോലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
രണ്ട് ദിവസം കൊണ്ട് പ്രതിയെ തിരിച്ചറിയുകയും ബനിയാസ് സ്ട്രീറ്റില്‍ വെച്ച് പോലിസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച 200 ദിര്‍ഹത്തില്‍ ബാക്കിയുണ്ടായിരുന്ന 135 ദിര്‍ഹം ഇയാളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. മദ്യ ലഹരിയിലാണ് കുറ്റകൃത്യം ചെയ്തതെന്നാണ് ഇയാള്‍ പറഞ്ഞത്. ബലാത്സംഗം, മോഷണം, നിയമവിരുദ്ധ മദ്യപാനം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനകം അപ്പീല്‍ നല്‍കാം.
RELATED STORIES
സ്വർണവില വീണ്ടും കുറഞ്ഞു
30 Jun 2025 5:39 AM GMTമഴയ്ക്ക് നേരിയ ശമനം; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് ...
30 Jun 2025 5:29 AM GMTഹേമചന്ദ്രന് വധക്കേസ്; അന്വേഷണം രണ്ട് സ്ത്രീകളിലേക്ക്
30 Jun 2025 4:16 AM GMTയുവാവ് കുളത്തില്‍ മുങ്ങിമരിച്ചു
30 Jun 2025 3:42 AM GMTനവജാത ശിശുക്കളുടെ കൊലപാതകം; ഇന്ന് കുഴികള്‍ പരിശോധിക്കും
30 Jun 2025 2:33 AM GMTസംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് പ്രഖ്യാപിക്കും
30 Jun 2025 2:08 AM GMT