Sub Lead

കൊവിഡ് മരണം: സര്‍ക്കാരിന്റെ ദുര്‍വാശിക്കെതിരേ എസ്ഡിപിഐ ബ്രാഞ്ച് തല പ്രതിഷേധം നാളെ

'കൊവിഡ് മരണം: അനാവശ്യ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക, മൃതദേഹത്തോടുള്ള അനാദരവ് അവസാനിപ്പിക്കുക, സര്‍ക്കാരിന്റെ ദുര്‍വാശിക്കെതിരേ പ്രതിഷേധ സമരം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബ്രാഞ്ച് തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

കൊവിഡ് മരണം: സര്‍ക്കാരിന്റെ ദുര്‍വാശിക്കെതിരേ എസ്ഡിപിഐ ബ്രാഞ്ച് തല പ്രതിഷേധം നാളെ
X

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങളോട് കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന അനാദരവിനെതിരേ സംസ്ഥാന വ്യാപകമായി ബ്രാഞ്ച് തലങ്ങളില്‍ നാളെ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. 'കൊവിഡ് മരണം: അനാവശ്യ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക, മൃതദേഹത്തോടുള്ള അനാദരവ് അവസാനിപ്പിക്കുക, സര്‍ക്കാരിന്റെ ദുര്‍വാശിക്കെതിരേ പ്രതിഷേധ സമരം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബ്രാഞ്ച് തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ അതിരുവിട്ട നിയന്ത്രണങ്ങള്‍ മൂലം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവ് മനുഷ്യത്വ വിരുദ്ധമാണ്. മരണപ്പെട്ടവരുടെ ഉറ്റവര്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം ഒരുനോക്ക് കാണാനെങ്കിലും അവസരമുണ്ടാവണം. ഇത് അവരുടെ അവകാശമാണ്. ഇത് നിഷേധിക്കപ്പെടുന്നത് മരണപ്പെടുന്നവരുടെ ഉറ്റവരുടെ ജീവിതത്തില്‍ തീരാദു:ഖത്തിനും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ആരോഗ്യ പ്രൊട്ടോക്കോള്‍ പാലിച്ച് മൃതദേഹങ്ങള്‍ മതാചാരപ്രകാരം സംസ്‌കരിക്കുവാനുള്ള സൗകര്യം ചെയ്യണമെന്ന നിര്‍ദ്ദേശം പല സ്ഥലങ്ങളിലും നടപ്പാവുന്നില്ല. ഇതിന് സര്‍ക്കാര്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണം.

ചികില്‍സാ രംഗത്തെ അശ്രദ്ധയും പിഴവും മൂലം രോഗികള്‍ മരണപ്പെടുമ്പോള്‍ പോലും കൊവിഡിന്റെ പേരില്‍ ഭയപ്പെടുത്തി നിയമനടപടി നേരിടുന്നതില്‍ നിന്നു കുറ്റക്കാരെ രക്ഷിക്കുന്ന സംഭവങ്ങളും സംസ്ഥാനത്ത് ആവര്‍ത്തിക്കപ്പെടുകയാണ്. അതിന്റെ ഉദാഹരണമാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഹാരിസിന്റെ മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊല്ലം സ്വദേശി ഹസ്സനാരു കുഞ്ഞിന്റെ മൃതദേഹം അജ്ഞാത മൃതദേഹമെന്ന പേരില്‍ ദിവസങ്ങളോളം മോര്‍ച്ചറിയില്‍ തള്ളിയതും സര്‍ക്കാര്‍ സൃഷ്ടിച്ച കൊവിഡ് ഭീതിയുടെ അനന്തര ഫലമാണ്. കൊവിഡിനെ രാഷ്ട്രീയ പ്രചാരണ ആയുധമായി ഇടതു സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും മജീദ് ഫൈസി കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it