Sub Lead

ഇറാന്‍ യുദ്ധത്തിന്റെ ചിലവ് യുഎസിന് ബാധ്യതയാവും; വിമര്‍ശനം ശക്തമാകുന്നു

ഇറാന്‍ യുദ്ധത്തിന്റെ ചിലവ് യുഎസിന് ബാധ്യതയാവും; വിമര്‍ശനം ശക്തമാകുന്നു
X

ഇറാനെതിരായ യുദ്ധ ചിലവ് യുഎസിന് കനത്ത ബാധ്യതയാവുമെന്ന് വാഷിങ്ടണ്‍ ഡിസിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപോര്‍ട്ട്. ഈ വ്യോമാക്രമണം യുഎസ് സര്‍ക്കാരിന് എത്രമാത്രം ബാധ്യതയാകുമെന്നത് കോണ്‍ഗ്രസ് അംഗങ്ങളെയും പൊതുജനങ്ങളെയും ഞെട്ടിക്കുന്നതായിരിക്കാം. ഒരു ദിവസം ഏകദേശം 1 ബില്യണ്‍ ഡോളറാണ് യുദ്ധത്തിനായി ചിലവഴിക്കുന്നത്.

ഈ യുദ്ധത്തിന്റെ ആദ്യ ഏഴ് ദിവസങ്ങളില്‍ ഇതിനകം ഉപയോഗിച്ച ടോമാഹോക്ക് മിസൈലുകള്‍, THAAD മിസൈലുകള്‍, പാട്രിയറ്റ് മിസൈലുകള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തി വച്ചിട്ടുള്ളത്. സൈനികര്‍ക്ക് ഉണ്ടായ നഷ്ടവും കനത്തതാണ്. യുദ്ധത്തില്‍ നാശനഷ്ടം സംഭവിച്ച ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിനുമായി പെന്റഗണ്‍ 50 ബില്യണ്‍ ഡോളറിന്റെ സപ്ലിമെന്റല്‍ ബജറ്റ് അഭ്യര്‍ത്ഥന തയ്യാറാക്കിയിട്ടുണ്ട്.

ബജറ്റ് കമ്മിയും ഫെഡറല്‍ കടത്തിന്റെ പലിശയും സംബന്ധിച്ച് കോണ്‍ഗ്രസ് ഇതിനകം ആശങ്കാകുലരാണ്. മറ്റൊരു 50 ബില്യണ്‍ ഡോളര്‍ അഭ്യര്‍ത്ഥന വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കും.

യുദ്ധം യുഎസിന് ചിലവേറിയതാവുമെന്ന് നേരത്തെ തന്നെ റിപോര്‍ട്ട് പുറത്ത് വന്നിരുന്നു. യുദ്ധം 100 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ 33,910 കോടി രൂപയാണ് യുഎസിന് ചിലവായതെന്ന് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് (സിഎസ്‌ഐഎസ്) റിപോര്‍ട്ടില്‍ പറയുന്നു. ഇറാനെതിരായ യുഎസ് യുദ്ധത്തിന്റെ ആദ്യ 100 മണിക്കൂറിന് 3.7 ബില്യണ്‍ ഡോളര്‍ അഥവാ പ്രതിദിനം 891.4 മില്യണ്‍ ഡോളര്‍ ചിലവായി എന്ന് കണക്കാക്കപ്പെടുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും യുദ്ധം ആഴ്ചകളോളം നീണ്ടുനില്‍ക്കുമെന്ന് സൂചിപ്പിച്ചതോടെ യുദ്ധം ചിലവേറിയതായും. യുദ്ധത്തിന് ധനസഹായം നല്‍കാന്‍ പ്രതിരോധ വകുപ്പിന് നിലവില്‍ ബജറ്റ് ചെയ്തതിനേക്കാള്‍ കൂടുതല്‍ പണം ആവശ്യമാണെന്ന് വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് അഭിപ്രായപ്പെടുന്നു.

'യുഎസ് കുറഞ്ഞ വിലയുള്ള യുദ്ധോപകരണങ്ങളിലേക്ക് മാറുമ്പോള്‍ യുദ്ധോപകരണങ്ങളുടെ ചിലവ് കുറയും, എന്നാല്‍, ഇത്തരം ആയുധങ്ങള്‍ കൊണ്ട് ഇറാനെ നേരിടാനാവില്ലെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. വ്യോമാക്രമണം മാത്രമാണ് യുഎസിന്റെ മുന്നിലുള്ള ഏകെ വഴി. വ്യോമാക്രമണത്തിന് സങ്കീര്‍ണ്ണമായ ആയുധങ്ങള്‍ ആവശ്യമായതിനാല്‍ കൂടുതല്‍ ചെലവേറിയതാണെന്ന് സിഎസ്‌ഐഎസ് വിശദീകരിച്ചു. ഇവിടെ ബജറ്റ് ചെയ്യാത്ത ചെലവുകള്‍ ഗണ്യമായിരിക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it