Sub Lead

ചേവായൂരിലെ കൂട്ടബലാത്സംഗം: യുവതിയെ പ്രതികള്‍ ബൈക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

മുണ്ടിക്കല്‍ താഴം ബസ് സ്‌റ്റോപ്പിനടുത്തു വച്ചു പരിചയപ്പെട്ട യുവതിയെ പ്രതികള്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് സംഭവം.

ചേവായൂരിലെ കൂട്ടബലാത്സംഗം:  യുവതിയെ പ്രതികള്‍ ബൈക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
X

കോഴിക്കോട്: ചേവായൂരില്‍ കൂട്ടബലാത്സംഗത്തിനിരയായ മാനസിക ദൗര്‍ബല്യമുള്ള യുവതിയെ പ്രതികള്‍ ബൈക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുണ്ടിക്കല്‍ താഴം ബസ് സ്‌റ്റോപ്പിനടുത്തു വച്ചു പരിചയപ്പെട്ട യുവതിയെ പ്രതികള്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് സംഭവം.

ബൈക്കിന്റെ പിന്നില്‍ യുവതിയെ ഇരുത്തിയ ശേഷം രണ്ടു പ്രതികളും ബൈക്കില്‍ കയറി ഓടിച്ചു പോകുകയായിരുന്നു. തുടര്‍ന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ബസ് സ്‌റ്റോപ്പില്‍ എത്തിച്ചു. അവിടെ നിര്‍ത്തിയിട്ട ബസ്സില്‍ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്നു പ്രതികളാണ് കേസിലുള്ളത്.

പീഡനത്തിനു ശേഷം യുവതിയെ രാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് അവശ നിലയില്‍ കണ്ട യുവതിയെ ഒരു ഓട്ടോ ഡ്രൈവര്‍ വീട്ടിലെത്തിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്നു പോലിസ് സമീപപ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.

സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടില്‍ ഗോപീഷ് (38), പത്താം മൈല്‍ മേലേ പൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.ഇവരെ കൂടാതെ കേസിലുള്‍പ്പെട്ട പന്തീര്‍പാടം പാണരു ക്കണ്ടത്തില്‍ ഇന്ത്യേഷ്‌കുമാര്‍ (38) ഒളിവിലാണ്. ഇയാള്‍ 2003 ലെ കാരന്തൂര്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it