Big stories

ഇ ഡി നീക്കം രാഷ്ട്രീയ പ്രേരിതം; നോട്ടിസ് കിട്ടിയിട്ടില്ലെന്ന് തോമസ് ഐസക്

ഇ ഡി നീക്കം രാഷ്ട്രീയ പ്രേരിതം; നോട്ടിസ് കിട്ടിയിട്ടില്ലെന്ന് തോമസ് ഐസക്
X

തിരുവനന്തപുരം: ഇഡിയുടെ ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക്. നോട്ടിസ് കിട്ടിയിട്ടില്ല. കിഫ്ബി നടത്തുന്നത് അസാധ്യമായ കാര്യങ്ങളാണ്. ഇതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നതെന്നും തോമസ് പറഞ്ഞു.

ധനമന്ത്രിയായിരുന്ന കാലത്ത് കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇ ഡി നോട്ടിസ് നല്‍കിയത്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എല്ലാ ഏജന്‍സികളെയും തങ്ങളുടെ രാഷ്ട്രീയലക്ഷ്യം നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഇങ്ങനെയൊരു നീക്കം തനിക്കെതിരെ നടത്തുന്നതിന് പിന്നില്‍ ഇഡിക്ക് പല താല്‍പര്യവമുണ്ടായിരിക്കും. അതിനെ ആ രീതിയില്‍ തന്നെ നേരിടുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

ഹാജരാവണോ വേണ്ടയോ എന്നതില്‍ നോട്ടിസ് വന്നിട്ട് തീരുമാനമെടുക്കാം. ഇതൊക്കെ രാഷ്ട്രീയലക്ഷ്യം വച്ചുള്ള നീക്കങ്ങളാണ്. ബിജെപി സര്‍ക്കാര്‍ എല്ലാ ഏജന്‍സികളേയും രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാന്‍ ഉപയോഗിക്കുകയാണ്. കിഫ്ബിക്കെതിരെ ഇഡിയും, സിഎജിയും, ആദായനികുതി വകുപ്പുമെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഇറങ്ങിയതാണ്. എന്നിട്ടെന്തായി..? ഇപ്പോള്‍ ഇതിങ്ങനെ കുത്തിപ്പൊക്കുന്നതിന് വേറെ പല ലക്ഷ്യവും കണ്ടേക്കാം. അങ്ങനെയൊരു നോട്ടിസ് വരുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ പല ലക്ഷ്യവും ഉണ്ടാവും.

അങ്ങനെയൊരു നോട്ടീസുണ്ടെങ്കില്‍ അതു രാഷ്ട്രീയമായ നീക്കമായിരിക്കും അതിനെ ആ രീതിയില്‍ തന്നെ നേരിടും. നോട്ടിസ് വരട്ടെ ഹാജരാവണോ വേണ്ടയോ എന്നതില്‍ അപ്പോള്‍ തീരുമാനമെടുക്കാം. കേരളത്തില്‍ കിഫ്ബി എന്തൊരു മാറ്റമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. നമ്മുടെ സ്‌കൂളുകളെല്ലാം നവീകരിച്ചു, നമ്മുടെ ആശുപത്രികള്‍ വികസിച്ചു. റോഡുകള്‍ ഒന്നൊന്നായി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു. ഈ വര്‍ഷം ട്രാന്‍സ് ഗ്രിഡ് പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ വൈദ്യുതി പ്രതിസന്ധി അവസാനിക്കും. കെഫോണ്‍ അടുത്തു തന്നെ പൂര്‍ത്തിയാവും. ദേശീയപാതയും റിംഗ് റോഡ് നിര്‍മ്മാണത്തിനും ഭൂമിയേറ്റെടുക്കാന്‍ പണം നല്‍കുന്നു.

അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങളാണ് കിഫ്ബി ഫണ്ടിംഗിലൂടെ നടക്കുന്നത്. ഇതൊന്നും ചില്ലറയല്ല ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. ഇതൊക്കെ സര്‍ക്കാര്‍ എന്തിന് ചെയ്യണം? വന്‍കിടമുതലാളിമാരെക്കൊണ്ട് ചെയ്യിച്ചാല്‍ പോരെ...? അതാണ് അവരുടെ നയം. കേരളത്തില്‍ ഈ പദ്ധതികളൊക്കെ സ്വകാര്യ കമ്പനികളെ ഏല്‍പിച്ചാല്‍ റോഡുകള്‍ക്ക് ടോള്‍ ബൂത്ത് സ്ഥാപിക്കേണ്ടി വരും. സ്‌കൂളുകളും ആശുപത്രികളും നവീകരിക്കാനുള്ള പണം തിരികെ കിട്ടാന്‍ ഫീസ് നിരക്ക് കൂട്ടിയാല്‍ ജനം അംഗീകരിക്കുമോ അപ്പോ അതിനൊക്കെ പകരമുള്ള വഴിയാണ് കിഫ്ബി. ഈ പദ്ധതിയൊക്കെ നടപ്പായി കഴിഞ്ഞാല്‍ ജനങ്ങളില്‍ സര്‍ക്കാരിന് അനുകൂലമായി ഉണ്ടാവുന്ന മാറ്റത്തെയാണ് അവര്‍ ഭയപ്പെടുന്നത്.

Next Story

RELATED STORIES

Share it