Sub Lead

ബിജെപി ഗോഹത്യ നടത്തി; പാര്‍ട്ടിയെ കടന്നാക്രമിച്ച് സീറ്റ് നിഷേധിക്കപ്പെട്ട കേന്ദ്രമന്ത്രി

ഫങ്‌വാര എംഎല്‍എ സോം പ്രകാശിനെ ഹോഷിയാപൂര്‍ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ സാംപ്ല പാര്‍ട്ടിയെ ആക്രമിച്ചത്.

ബിജെപി ഗോഹത്യ നടത്തി; പാര്‍ട്ടിയെ കടന്നാക്രമിച്ച് സീറ്റ് നിഷേധിക്കപ്പെട്ട കേന്ദ്രമന്ത്രി
X

ചണ്ഡീഗഢ്: ബിജെപിയെ കടന്നാക്രമിച്ച് ലോക്‌സഭയിലേക്ക് നിഷേധിക്കപ്പെട്ട കേന്ദ്രമന്ത്രി വിജയ് സാംപ്ല. ബിജെപി ഗോഹത്യ നടത്തിയെന്നാണ് വിജയ് സാംപ്ല ആരോപിച്ചത്. പഞ്ചാബിലെ ഹോഷിയാപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ ക്ഷുഭിതനായാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. ഫങ്‌വാര എംഎല്‍എ സോം പ്രകാശിനെ ഹോഷിയാപൂര്‍ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ സാംപ്ല പാര്‍ട്ടിയെ ആക്രമിച്ചത്.

വളരെ ദു:ഖം തോന്നുന്നു. ബിജെപി ഗോഹത്യ നടത്തിയെന്ന് അദ്ദേഹം ഹിന്ദിയില്‍ ട്വീറ്റു ചെയ്തു. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കാന്‍ മാത്രം എന്തു തെറ്റാണ് താന്‍ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ഒരു തെറ്റും നിങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടില്ല. എന്താണ് തന്റെ പിഴവെന്നും അദ്ദേഹം ചോദിച്ചു. തനിക്കെതിരേ യാതൊരു അഴിമതി ആരോപണവുമില്ല. എന്റെ സ്വഭാവത്തിനുനേരെ ഒരാള്‍ക്കുപോലും വിരല്‍ചൂണ്ടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ മേഖലയില്‍ വിമാനത്താവളം കൊണ്ടു വന്നതായും പുതിയ ടെയിനുകള്‍ തുടങ്ങിയതായും റോഡുകള്‍ നിര്‍മിച്ചതായും സാംപ്ല വ്യക്തമാക്കി.പേരിനൊപ്പം ചേര്‍ത്ത ചൗക്കീദാര്‍ എന്ന വാക്കും കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രിയാണ് സാംപ്ല നീക്കിയിട്ടുണ്ട്.നേരത്തെ അദ്ദേഹത്തെ പഞ്ചാബ് ബിജെപി അധ്യക്ഷനായി നിയമിച്ചിരുന്നു. ദലിത് നേതാവായ അദ്ദേഹം പട്ടികജാതി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് പണം അനുവദിക്കണമെന്ന ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it