Sub Lead

അഫ്ഗാനിലെ 'അമേരിക്കയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ' യുദ്ധം അവസാനിപ്പിക്കുന്നു; സുപ്രധാന നീക്കവുമായി ബൈഡന്‍

അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധം തുടരാന്‍ വ്യക്തമായ കാരണങ്ങള്‍ ഇല്ല. സൈന്യത്തെ പിന്‍വലിച്ച ശേഷവും അഫ്ഗാന പിന്തുണയ്ക്കുന്നത് തുടരുമെന്നും എന്നാല്‍ സൈനികമായ പിന്തുണയുണ്ടാവില്ലെന്നും വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ബൈഡന്‍ വ്യക്തമാക്കി.

അഫ്ഗാനിലെ അമേരിക്കയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധം അവസാനിപ്പിക്കുന്നു; സുപ്രധാന നീക്കവുമായി ബൈഡന്‍
X

വാഷിങ്ടണ്‍: അഫ്ഗാനിലെ 'അമേരിക്കയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ' യുദ്ധം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനില്‍ നിന്ന് സെപ്റ്റംബര്‍ പതിനൊന്നോടെ പൂര്‍ണമായും പിന്‍വലിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധം തുടരാന്‍ വ്യക്തമായ കാരണങ്ങള്‍ ഇല്ല. സൈന്യത്തെ പിന്‍വലിച്ച ശേഷവും അഫ്ഗാന പിന്തുണയ്ക്കുന്നത് തുടരുമെന്നും എന്നാല്‍ സൈനികമായ പിന്തുണയുണ്ടാവില്ലെന്നുംവൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ബൈഡന്‍ വ്യക്തമാക്കി.

2001ല്‍ അമേരിക്കയുടെ വ്യോക്രമണം സ്ഥിരീകരിച്ച വൈറ്റ് ഹൗസിലെ അതേമുറിയില്‍ നിന്നാണ് 2001 സെപ്തംബര്‍ 11ലെ ആക്രമണത്തിന്റെ 20ാം വാര്‍ഷികത്തില്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള സുപ്രധാന തീരുമാനവും പ്രഖ്യാപിച്ചത്. നാറ്റോ അഫ്ഗാന്‍ മിഷന്റെ ഭാഗമായി കുറഞ്ഞത് 2500 യുഎസ് സൈനികരാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 3500ഓളം യുഎസ് സൈനികരാണ് അഫ്ഗാനിലുള്ളത്.

പിന്‍മാറലിന് മുന്നോടിയായി കാബൂളില്‍ വച്ച് സമാധാനത്തിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നും അഫ്ഗാനിലെ നേതാക്കള്‍ പറയുന്നു. ബുധനാഴ്ച അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി ജോ ബൈഡനുമായി ഫോണിലൂടെ സംസാരിച്ചതായി ട്വീറ്റ് ചെയ്തിരുന്നു. പിന്‍മാറ്റം സുഗമമാക്കുമെന്നും പിന്‍മാറാനുള്ള അമേരിക്കയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും അഷ്‌റഫ് ഗാനി വിശദമാക്കി. രാജ്യത്തെയും ജനങ്ങളേയും പ്രതിരോധിക്കാന്‍ അഫ്ഗാന്‍ സേന ശക്തമാണെന്നും അഷ്‌റഫ് ഗാനി കൂട്ടിച്ചേര്‍ത്തു.


Next Story

RELATED STORIES

Share it