Sub Lead

സൈന്യത്തെ അയക്കില്ല, ഉപരോധം ശക്തമാക്കും; പുടിനും റഷ്യയും പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ബൈഡന്‍

യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയക്കില്ലെന്നും എന്നാല്‍ നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ച് പ്രദേശവും പ്രതിരോധിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.

സൈന്യത്തെ അയക്കില്ല, ഉപരോധം ശക്തമാക്കും; പുടിനും റഷ്യയും പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ബൈഡന്‍
X

വാഷിങ്ടണ്‍: യുക്രെയ്‌നില്‍ സൈനിക അധിനിവേശത്തിന് തുടക്കമിട്ട റഷ്യയ്‌ക്കെതിരെ ഉപരോധ നടപടികള്‍ കടുപ്പിച്ച് അമേരിക്ക. പുടിനെ അതിക്രമിയെന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുദ്ധം തിരഞ്ഞെടുത്ത പുടിനു അദ്ദേഹത്തിന്റെ രാജ്യവും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.

അതേ സമയം, യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയക്കില്ലെന്നും എന്നാല്‍ നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ച് പ്രദേശവും പ്രതിരോധിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വേദിയില്‍ പുടിന്‍ പരിഹാസ്യനാകുമെന്നും ബൈഡന്‍ പറഞ്ഞു. യുക്രൈനെതിരേ ന്യായീകരിക്കാനാവാത്ത യുദ്ധം നടത്താനുള്ള പുതിന്റെ നടപടി റഷ്യയെ ദുര്‍ബലമാക്കുകയും ലോകത്തെ മറ്റ് രാജ്യങ്ങളെ ശക്തമാക്കുകയും ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

റഷ്യയുടെ നാല് പ്രധാനപ്പെട്ട ബാങ്കുകള്‍ക്കുമേല്‍കൂടി ഉപരോധം ഏര്‍പ്പെടുത്തി. ഇവരുടെ അമേരിക്കയിലുള്ള ആസ്തികള്‍ മരവിപ്പിക്കും. 21ാം നൂറ്റാണ്ടില്‍ ഹൈടെക് സമ്പദ് വ്യവസ്ഥയില്‍ മത്സരിക്കാനുള്ള റഷ്യയുടെ കഴിവിനെ തടസ്സപ്പെടുത്തുമെന്നും ബൈഡന്‍ അറിയിച്ചു. യുക്രൈന്‍ പിടിച്ചെടുക്കുന്നതിനേക്കാള്‍ വലിയ ആഗ്രഹം പുടിനുണ്ട്. സോവിയറ്റ് യൂനിയന്‍ പുനഃസ്ഥാപിക്കപ്പെടുക എന്നതാണ് പുടിന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ റഷ്യയെ ദുര്‍ബലമാക്കും. കയറ്റുമതി നിയന്ത്രണം അടക്കമുള്ള ഉപരോധങ്ങള്‍ റഷ്യക്ക് ദീര്‍ഘകാല പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നും ബൈഡന്‍ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് കിഴക്കന്‍ ഉക്രൈനിലെ വിമത നിയന്ത്രണ മേഖലയിലേക്ക് റഷ്യ സൈനിക നീക്കം തുടങ്ങിയത്.

Next Story

RELATED STORIES

Share it