Sub Lead

2018-19 കാലയളവില്‍ 6800 ബാങ്ക് തട്ടിപ്പുകള്‍; തട്ടിയത് 71,500 കോടി

2017-18നെ അപേക്ഷിച്ച് തട്ടിപ്പ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 5916 കേസുകളിലായി 41,167.03 കോടി രൂപയാണ് നഷ്ടമായത്. നഷ്ടമായ തുകയുടെ കാര്യത്തില്‍ 73 ശതമാനം വളര്‍ച്ചയുണ്ടായതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

2018-19 കാലയളവില്‍ 6800 ബാങ്ക്  തട്ടിപ്പുകള്‍; തട്ടിയത് 71,500 കോടി
X

ന്യൂഡല്‍ഹി: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ 6801 ബാങ്ക് തട്ടിപ്പ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതായി റിസര്‍വ് ബാങ്കിന്റെ റിപോര്‍ട്ട്. ഇതിലൂടെ 71,542.93 കോടി രൂപ ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

2017-18നെ അപേക്ഷിച്ച് തട്ടിപ്പ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 5916 കേസുകളിലായി 41,167.03 കോടി രൂപയാണ് നഷ്ടമായത്. നഷ്ടമായ തുകയുടെ കാര്യത്തില്‍ 73 ശതമാനം വളര്‍ച്ചയുണ്ടായതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ മൊത്തം 53,334 തട്ടിപ്പ് കേസുകളാണ് ബാങ്കുകളില്‍ നടന്നത്. ഇതിലൂടെ നഷ്ടമായത് 2.05 ലക്ഷം കോടി രൂപയാണ്. 2008-09 സാമ്പത്തിക വര്‍ഷത്തില്‍ 4372 കേസുകളിലായി 1860 കോടി രൂപ മാത്രമാണ് നഷ്ടപെട്ടത്.

ജെം ആന്‍ഡ് ജൂവലറി, മാനുഫാക്ചറിങ്, കൃഷി, മാധ്യമം, വ്യോമയാനം തുടങ്ങിയ ബിസിനസ് മേഖലകളിലാണ് ഇത്തരം തട്ടിപ്പുകള്‍ കൂടുതലായി ഉണ്ടായതെന്ന് റിസര്‍വ് ബാങ്ക് റിപോര്‍ട്ട് പറയുന്നു. നിരവധി ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഈ തട്ടിപ്പുകള്‍ക്ക് കൂട്ട് നിന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ പലര്‍ക്കെതിരേയും ക്രിമിനല്‍ നടപടികള്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it