Sub Lead

അട്ടപ്പാടിയില്‍ പ്രസവ ശുശ്രൂഷയ്ക്ക് സ്ഥിരം ആളില്ല; ആറുമാസത്തിനിടെ വന്നുപോയത് 12 ഡോക്ടര്‍മാര്‍

സ്ഥിരം ഗൈനക്കോളജിസ്റ്റ് ഇല്ലാതായതോടെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 15 ദിവസം കൂടുമ്പോള്‍ പുതിയ ഗൈനക്കോളജിസ്റ്റ് വന്ന് പരിശോധന നടത്തി തിരിച്ചുപോവുന്നതാണ് പുതിയ രീതി. ഇങ്ങനെ കഴിഞ്ഞ ആറുമാസത്തിനിടെ 12 ഡോക്ടര്‍മാരാണ് വന്നുപോയത്.

അട്ടപ്പാടിയില്‍ പ്രസവ ശുശ്രൂഷയ്ക്ക് സ്ഥിരം ആളില്ല; ആറുമാസത്തിനിടെ വന്നുപോയത് 12 ഡോക്ടര്‍മാര്‍
X

പാലക്കാട്: അട്ടപ്പാടിയില്‍ പ്രസവ ശുശ്രൂഷയ്ക്ക് സ്ഥിരം ഡോക്ടര്‍ ഇല്ലാതായിട്ട് ആറു മാസം പിന്നിട്ടു. നിലവിലുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് പ്രസവത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചതോടെയാണ് അട്ടപ്പാടിയിലെ ആദിവാസികള്‍ക്കും മറ്റുനിര്‍ദ്ദനര്‍ക്കും കഷ്ടകാലം തുടങ്ങിയത്. ആദിവാസി ശിശുമരണങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ ആനുകൂല്യങ്ങള്‍ വാരികോരി നല്‍കിയാണ് ഡോക്ടര്‍മാരെ സര്‍ക്കാര്‍ അട്ടപ്പാടിയിലേക്ക് ചുരംകയറ്റി വിട്ടത്.

ഊരുകളിലൂടെ വാഗ്ദാനപെരുമഴയുമായി മന്ത്രിപ്പടയും കയറിയിറങ്ങി പോയപ്പോള്‍ ആദിവാസി വിഭാഗങ്ങള്‍ വംശഹത്യയിലേക്ക് പോകില്ലെന്ന് ആശ്വാസമായി. പക്ഷേ, സ്ഥിതി കുറച്ചൊന്ന് മെച്ചപ്പെടുകയും ആദിവാസി ശിശുമരണ നിരക്ക് മുമ്പത്തെ അപേക്ഷിച്ച് കുറയുകയും ചെയ്തതോടെ എല്ലാം വീണ്ടും പഴയപടിയാവുകയാണ്.

സ്ഥിരം ഗൈനക്കോളജിസ്റ്റ് ഇല്ലാതായതോടെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 15 ദിവസം കൂടുമ്പോള്‍ പുതിയ ഗൈനക്കോളജിസ്റ്റ് വന്ന് പരിശോധന നടത്തി തിരിച്ചുപോവുന്നതാണ് പുതിയ രീതി. ഇങ്ങനെ കഴിഞ്ഞ ആറുമാസത്തിനിടെ 12 ഡോക്ടര്‍മാരാണ് വന്നുപോയത്. അതുകൊണ്ടുതന്നെ ഗര്‍ഭാവസ്ഥയുടെ തുടക്കംമുതല്‍ പ്രസവംവരെയുള്ള കാര്യങ്ങള്‍ക്ക് വ്യത്യസ്ഥ ഡോക്ടര്‍മാരെ സമീപിക്കേണ്ടിവരികയാണ്.

ആഗസ്ത് 31ന് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 15 ദിവസത്തെ സേവനമനുഷ്ഠിച്ച ഗൈനക്കോളജിസ്റ്റ് കാലാവധി പൂര്‍ത്തീകരിച്ച് മടങ്ങിയതോടെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം നാഥനില്ലാ കളരിയായി. പുതിയ ഗൈനക്കോളജിസ്റ്റ് ചുമതലയെടുത്തതിനു ശേഷമേ സേവനമവസാനിപ്പിക്കാവൂ എന്ന വ്യവസ്ഥ മറികടന്നാണ് മുമ്പുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് പടിയിറങ്ങിയത്. ഗൈനക്കോളജി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സംഘടന ഈ വിഷയത്തില്‍ പ്രതികൂലമായി ഇടപെടുന്നുവെന്ന ആരോപണവും ശക്തമാണ്.

Next Story

RELATED STORIES

Share it