Sub Lead

യുവതിയെ പീഡിപ്പിച്ചെന്ന കേസ്; എല്‍ദോസ് കുന്നപ്പള്ളി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതിയിലാണ് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.

യുവതിയെ പീഡിപ്പിച്ചെന്ന കേസ്; എല്‍ദോസ് കുന്നപ്പള്ളി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
X

തിരുവനന്തപുരം: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതിയിലാണ് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.

എല്‍ദോസ് കുന്നപ്പിള്ളില്‍ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആലുവ സ്വദേശിയായ യുവതിയുടെ പരാതി. കേസ് തീര്‍പ്പാക്കാന്‍ പണം വാഗ്ദാനം നല്‍കിയെന്നും കോവളം പോലിസ് കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, അതിക്രമിച്ചു കടക്കല്‍, മര്‍ദ്ദനം തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് എംഎല്‍എയ്‌ക്കെതിരേ ചുമത്തിയത്.

അതേസമയം, കോവളം പൊലീസില്‍ വിശദമായ മൊഴി നല്‍കുന്നതിനിടെ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.

ഒന്നര വര്‍ഷത്തിലറെയായി എല്‍ദോസുമായി സൗഹൃദമുണ്ടെന്നും സൗഹൃദം പിന്നെ മറ്റ് ബന്ധത്തിലേക്ക് മാറിയെന്നുമാണ് യുവതി നല്‍കിയ മൊഴിയിലുള്ളത്. പല സ്ഥലങ്ങളില്‍ തന്നെ കൊണ്ട് പോയി പീഡിപ്പിച്ചു. ഇതിനെല്ലാം തെളിവുണ്ട്. കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിന്റിന് സമീപത്ത് വെച്ച് തന്നെ ദേഹോപദ്രവം ഏല്പിച്ചു. കോവളം പൊലിസിനെതിരെയും യുവതി ഗുരുതര ആരോപണം ഉന്നയിക്കുന്നു. പരാതിയില്‍ നിന്ന് പിന്മാറാന്‍ പോലിസ് ആവശ്യപ്പെട്ടു എന്നാണ് യുവതിയുടെ ആരോപണം.

പരാതി നല്‍കിയതിന് ശേഷം ഈ മാസം 9ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും തന്നെ എംഎല്‍എ ബലമായി പിടിച്ചിറക്കി. എംഎല്‍എ തന്നെ കോവളം എസ്എച്ച്ഒക്ക് മുന്നിലെത്തിച്ചു. പരാതി ഒത്ത് തീര്‍പ്പായെന്ന് എംഎല്‍എ അറിയിച്ചു. എഴുതി നല്‍കാന്‍ എസ്എച്ച്ഒ ആവശ്യപ്പെട്ടു. എസ്എച്ച്ഒയുടെ സാന്നിധ്യത്തില്‍ എംഎല്‍എ പണത്തിന് വേണ്ടി ബ്ലാക്ക് മെയില്‍ ചെയ്തവെന്നും ആരോപണമുണ്ട്. കേസെടുക്കാന്‍ ബോധപൂര്‍വ്വം വൈകി. സമ്മര്‍ദ്ദം സഹിക്കാനാവാതെയാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലേക്ക് പോയതെന്നാണ് യുവതി പറയുന്നത്.

അതേസമയം, ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണം കോവളം പൊലീസ് തള്ളി. പരാതി നല്‍കിയതിന് പിന്നാലെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും യുവതി മൊഴി നല്‍കാന്‍ എത്തിയില്ലെന്നാണ് കോവളം പോലിസ് വിശദീകരണം.

കഴിഞ്ഞ മാസം 29നാണ് യുവതി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി എംല്‍എക്കെതിരെ പരാതി നല്‍കിയത്. അതില്‍ ദോഹോപദ്രവും ഏല്പിച്ചു എന്ന് മാത്രമായിരുന്നു പറഞ്ഞത്. മൊഴി എടുക്കല്‍ വൈകുന്നതിനിടെ കഴിഞ്ഞ ദിവസം നാടകീയമായി ഒരു സുഹൃത്ത് യുവതിയെ കാണാനില്ലെന്ന പരാതി വഞ്ചിയൂര്‍ പൊലീസിന് നല്‍കിയത്.

അതേസമയം, എല്‍ദോസ് കുന്നംപള്ളി എംഎല്‍എക്കെതിരായ പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ നടപടി എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it