ഒന്‍പതുകാരിയായ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം ദഹിപ്പിച്ചു; പൂജാരി അടക്കം നാല് പേര് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒന്‍പതുവയസുകാരിയായ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം അക്രമികള്‍ ബലമായി മൃതദേഹം ദഹിപ്പിച്ചു. സംഭവത്തില്‍ പൂജാരി അടക്കം നാല് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹി കന്റോണ്‍മെന്റ് ഏരിയയിലെ പുരാനാങ്കലില്‍ ആണ് ക്രൂര കൊലപാതകം നടന്നത്. പുരാനനങ്കലിലെ ശ്മശാനത്തിന് സമീപത്ത് താമസിക്കുന്ന കുട്ടിയാണ് ബലാല്‍സംഗത്തിനിരയായത്.
സംഭവത്തില്‍ ശ്മശാനത്തിലെ പൂജാരിയും മറ്റ് മൂന്ന് പേരെയുമാണ് പോലിസ് അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശത്ത് നീതി ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. ശ്മശാനത്തോട് ചേര്‍ന്നാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. ശ്മശാനത്തിലെ കൂളറില്‍ നിന്ന് കുടിവെള്ളം കൊണ്ടുവരാനായി ഇന്നലെ വൈകുന്നേരം പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതോടെ വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
വൈകുന്നേരം ആറ് മണിയോടെ ശ്മശാനത്തിലെ പൂജാരിയെ അറിയുന്ന ചിലര്‍ കുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിച്ചുവരുത്തി മൃതദേഹം കാണിക്കുകയായിരുന്നു. കൂളറില്‍ നിന്ന് വെള്ളം കുടിക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റതാണെന്നാണ് പൂജാരി പറഞ്ഞത്. കുട്ടിയുടെ കൈത്തണ്ടയിലും കൈമുട്ടിലും പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു.
സംഭവം പോലിസില്‍ അറിയിക്കരുതെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ അവര്‍ കുട്ടിയുടെ ആവയവങ്ങള്‍ മോഷ്ടിക്കുമെന്നും അമ്മയെ ധരിപ്പിച്ച ശേഷം മൃതദേഹം ദഹിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ നാട്ടുകാര്‍ വിവരം പോലിസില്‍ അറിയിച്ചു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ പീഡനത്തിന്റെയും കൊലപാതകത്തിന്റെയും വിവരങ്ങള്‍ പുറത്തുവന്നത്.
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT