Sub Lead

ക്ഷേത്രത്തിലേക്ക് പോയ 50കാരിയെ പൂജാരിയും സഹായികളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു കൊന്നു

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലിസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയില്‍ ഞായറാഴ്ച വൈകീട്ടാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

ക്ഷേത്രത്തിലേക്ക് പോയ 50കാരിയെ പൂജാരിയും സഹായികളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു കൊന്നു
X

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബുദാന്‍ ജില്ലയില്‍ ക്ഷേത്രത്തിലേക്ക് പോയ 50കാരിയെ ക്ഷേത്ര പൂജാരിയും സഹായികളും ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതായി ആരോപണം. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലിസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയില്‍ ഞായറാഴ്ച വൈകീട്ടാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ക്ഷേത്രത്തില്‍ പോയ അംഗന്‍വാടി ജീവനക്കാരിയായ 50കാരിയാണ് ക്രൂരബലാല്‍സംഗത്തിനു ശേഷം കൊല്ലപ്പെട്ടത്.

സ്ത്രീയുടെ സ്വകാര്യ ഭാഗത്ത് പരിക്കേറ്റതായും കാലുകള്‍ക്ക് ഒടിവ് സംഭവിച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ക്ഷേത്രത്തിലെ പൂജാരിയും രണ്ടു അനുയായികളും ചേര്‍ന്ന് തന്റെ അമ്മയുടെ മൃതദേഹം വീട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി മകന്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് ഒന്നും പറയാതെ പോകാനാണ് ഇവര്‍ ഒരുങ്ങിയത്. ചോദിച്ചപ്പോള്‍ സ്ത്രീ കിണറില്‍ വീണതാണ് എന്നായിരുന്നു അവരുടെ പ്രതികരണം. 50കാരിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തുകയായിരുന്നുവെന്നും പൂജാരി പറഞ്ഞതായി മകന്‍ പറയുന്നു.സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് കൂട്ടാക്കിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

തിങ്കളാഴ്ച രാവിലെ തന്നെ സംഭവം പൊലീസിനെ അറിയിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ കൃത്യവിലോപം കാണിച്ച ഉഗൈതിയിലെ സ്റ്റേഷന്‍ ഓഫിസറെ സസ്‌പെന്റ് ചെയ്തതായി ബുദാന്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് സങ്കല്‍പ് ശര്‍മ്മ. രക്ഷപ്പെട്ട ഒരു പ്രതിയെ പിടികൂടാന്‍ നാലു ടീമുകള്‍ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it