News

ക്ഷേത്രത്തില്‍ കഴുത്തറുത്ത നിലയില്‍ മൂന്ന് മൃതദേഹങ്ങള്‍; നരബലിയെന്ന് സംശയം

നിധിവേട്ടക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനമെന്ന് പോലിസ് പറയുന്നു. 15ാം നൂറ്റാണ്ടിലുള്ള ക്ഷേത്രം അടുത്തിടെയാണ് പുതുക്കിപ്പണിതത്.

ക്ഷേത്രത്തില്‍ കഴുത്തറുത്ത നിലയില്‍ മൂന്ന് മൃതദേഹങ്ങള്‍; നരബലിയെന്ന് സംശയം
X

അനന്തപുര്‍: ക്ഷേത്രത്തില്‍ പൂജാരിയും സ്ത്രീയും ഉള്‍പ്പെടെ മൂന്ന്‌പേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തില്‍ രക്തം തളിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. നരബലിയുടെ ഭാഗമാണ് കൊലപാതകങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

പൂജാരി ശിവരാമണി റെഡ്ഡി(70), ഇദ്ദേഹത്തിന്റെ സഹോദരി കമലമ്മ(75), ലക്ഷ്മമ്മ(70) എന്നിവരുടെ മൃതദേഹങ്ങളാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ ഉടനെ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു.

തന്റെ വഴിപാട് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ബാംഗ്ലൂരില്‍ നിന്ന് എത്തിയതായിരുന്നു ലക്ഷ്മമ്മ. ശിവക്ഷേത്രത്തില്‍ ഒരു രാത്രി തങ്ങുകയെന്നതായിരുന്നു വഴിപാട്.

അതേസമയം, നിധിവേട്ടക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനമെന്ന് പോലിസ് പറയുന്നു. 15ാം നൂറ്റാണ്ടിലുള്ള ക്ഷേത്രം അടുത്തിടെയാണ് പുതുക്കിപ്പണിതത്. ശിവരാമണിയും സഹോദരി കമലമ്മയും ക്ഷേത്രത്തില്‍ തന്നെയാണ് കിടന്നുറങ്ങാറ്. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it