സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ തയ്യാറാവുന്നില്ലെന്ന് ശ്വേതാ സഞ്ജീവ് ഭട്ട്
2002ലെ കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കി സഞ്ജീവ് സത്യവാങ്മൂലം സമര്‍പ്പിച്ചതിനു തൊട്ടുപിന്നാലെ സംസ്ഥാന രഹസ്യാന്വേഷണ ബ്യൂറോ സഞ്ജീവിനും കുടുംബത്തിനും സുരക്ഷാ ഭീഷണിയുണ്ടെന്ന് കണ്ടെത്തുകയും ഉടന്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു
2002ലെ കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കി സഞ്ജീവ് സത്യവാങ്മൂലം സമര്‍പ്പിച്ചതിനു തൊട്ടുപിന്നാലെ സംസ്ഥാന രഹസ്യാന്വേഷണ ബ്യൂറോ സഞ്ജീവിനും കുടുംബത്തിനും സുരക്ഷാ ഭീഷണിയുണ്ടെന്ന് കണ്ടെത്തുകയും ഉടന്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എട്ടു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ വൈ കാറ്റഗറി സുരക്ഷ ഒരുക്കിയിട്ടില്ല. മാത്രമല്ല ഉണ്ടായിരുന്ന നേരിയ സുരക്ഷ ചില രാഷ്ട്രീയ നേതാക്കളുടെ നിര്‍ദേശ പ്രകാരം പിന്‍വലിക്കപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ചയിലെ ഭീകര സംഭവത്തിനു ശേഷം തങ്ങളുടെ സുരക്ഷ ഉടന്‍ പുനസ്ഥാപിക്കണമെന്ന് അഭ്യര്‍ഥിച്ച് ഗുജറാത്ത മുഖ്യമന്ത്രി വിജയ് രൂപാനി, പ്രതിപക്ഷ നേതാവ് പരേഷ് ധരാനി, ഗവര്‍ണര്‍ ഓം പ്രകാശ് കോഹ്ലി എന്നിവര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, ജാമ്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ നീണ്ട കാലതാമസത്തിനു ശേഷം ഗുജറാത്ത് ഹൈക്കോടതി ഒടുവില്‍ തങ്ങളുടെ വാദം കേട്ടതായും അവര്‍ വ്യക്തമാക്കി. ഭാഗികമായി തങ്ങളുടെ വാദം കേള്‍ക്കുകയും ഈ മാസം 23ന്് കൂടുതല്‍ വാദം കേള്‍ക്കാന്‍ തയ്യാറാവുകയും ചെയ്തെന്നാണ് ശ്വേതാ വ്യക്തമാക്കിയത്.
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT